തിരുവനന്തപുരം: അതിദാരിദ്ര നിർമ്മാർജന പദ്ധതിയുടെ ഭാഗമായ മൈക്രോപ്ലാന്‍ രൂപീകരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 3.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. ദാരിദ്രം ഏറ്റവും കുറവുള്ള നാടാണ് നമ്മുടേതെന്നും അവശേഷിക്കുന്ന ദാരിദ്രവും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അതിദാരിദ്ര നിർമ്മാർജന പദ്ധതിക്ക് സർക്കാർ രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണ് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ലോകത്ത് തന്നെ അപൂര്‍വവും രാജ്യത്ത് ആദ്യവുമാണ് ഇത്തരമൊരു വിപുലമായ പദ്ധതി നടപ്പിലാക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിയ ജനകീയവും ശാസ്ത്രീയവുമായ നിര്‍ണയ പ്രക്രീയയിലൂടെ 64,006 അതി ദരിദ്ര കുടുംബങ്ങളെ സംസ്ഥാനത്ത് കണ്ടെത്തി. ഈ കുടുംബങ്ങളിൽ 1,03,099 അംഗങ്ങളാണുള്ളത്.
Also Read : സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ റോഡ് മാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ഭക്ഷണം, ആരോഗ്യസുരക്ഷ, അടിസ്ഥാന വരുമാനം, സുരക്ഷിത വാസസ്ഥലം തുടങ്ങിയവ ഒരുക്കി ഇവരെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വിശദമായ പദ്ധതി പ്രാദേശികമായ കൂടിയാലോചനകളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപകല്‍പ്പന ചെയ്തു. ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്ന പ്രക്രീയ പൂര്‍ത്തിയായ വിവരം മുഖ്യമന്ത്രി പ്രഖ്യാപിക്കും. 77555 അടിയന്തിര പദ്ധതികളും, 36269 ഹൃസ്വകാല പദ്ധതികളും, 153624 ദീര്‍ഘകാല പദ്ധതികളുമാണ് അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്താനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തിയത്.
അതിദാരിദ്ര നിര്‍മാര്‍ജന പ്രക്രീയയിലെ ആദ്യ ഘട്ടമായി ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ട രേഖകള്‍ ഉറപ്പാക്കുന്ന 'അവകാശം അതിവേഗം' പദ്ധതി സംസ്ഥാന തലത്തിൽ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷൻ കാര്‍ഡ്, 3125പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 1281 പേര്‍ക്ക് ആരോഗ്യ ഇൻഷുറൻസ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയൽ കാര്‍ഡ് തുടങ്ങിയവ പുതുതായി ലഭ്യമാക്കി.
Also Read : മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടക്കം, കാർ മറിഞ്ഞത് പത്തടിയോളം താഴ്ചയിലേക്ക്; മരിച്ച മൂന്നുപേരും വിദ്യാര്‍ഥികള്‍
11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാൻ നടപടി സ്വീകരിച്ചു. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകം ചെയ്യാനാകാത്തവര്‍ക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഇന്ന് വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് പ്രഖ്യാപനം. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ ജി ആർ അനിൽ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരും പങ്കെടുക്കും.
Also Read : സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ റോഡ് മാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ഭക്ഷണം, ആരോഗ്യസുരക്ഷ, അടിസ്ഥാന വരുമാനം, സുരക്ഷിത വാസസ്ഥലം തുടങ്ങിയവ ഒരുക്കി ഇവരെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വിശദമായ പദ്ധതി പ്രാദേശികമായ കൂടിയാലോചനകളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപകല്‍പ്പന ചെയ്തു. ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്ന പ്രക്രീയ പൂര്‍ത്തിയായ വിവരം മുഖ്യമന്ത്രി പ്രഖ്യാപിക്കും. 77555 അടിയന്തിര പദ്ധതികളും, 36269 ഹൃസ്വകാല പദ്ധതികളും, 153624 ദീര്‍ഘകാല പദ്ധതികളുമാണ് അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്താനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തിയത്.
അതിദാരിദ്ര നിര്‍മാര്‍ജന പ്രക്രീയയിലെ ആദ്യ ഘട്ടമായി ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ട രേഖകള്‍ ഉറപ്പാക്കുന്ന 'അവകാശം അതിവേഗം' പദ്ധതി സംസ്ഥാന തലത്തിൽ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷൻ കാര്‍ഡ്, 3125പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 1281 പേര്‍ക്ക് ആരോഗ്യ ഇൻഷുറൻസ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയൽ കാര്‍ഡ് തുടങ്ങിയവ പുതുതായി ലഭ്യമാക്കി.
Also Read : മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടക്കം, കാർ മറിഞ്ഞത് പത്തടിയോളം താഴ്ചയിലേക്ക്; മരിച്ച മൂന്നുപേരും വിദ്യാര്‍ഥികള്‍
11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാൻ നടപടി സ്വീകരിച്ചു. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകം ചെയ്യാനാകാത്തവര്‍ക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഇന്ന് വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് പ്രഖ്യാപനം. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ ജി ആർ അനിൽ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരും പങ്കെടുക്കും.