ആപ്പ്ജില്ല

പൈസയില്ല, പോകുന്നില്ലെന്ന് ആദ്യം ദിയ പറഞ്ഞു, കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും വാട്സാപ്പിൽ; കുടുംബത്തെ തേടിയെത്തിയത് അപ്രതീക്ഷിത ദുരന്ത വാർത്ത; ആശ്വാസ വാക്കുകൾ കിട്ടാതെ നാട്ടുകാർ

വാട്സാപ്പിൽ കുടുംബാംഗങ്ങൾക്ക് കൂട്ടുകാ‍ർക്കൊപ്പം ഉല്ലസിക്കുന്ന ചിത്രങ്ങൾ അയച്ചു നൽകി ഊട്ടിയ്ക്ക് പുറപ്പെട്ട ദിയയുടെ മാതാപിതാക്കലെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അയൽക്കാർക്കും വ്യക്തതയില്ല.

Edited byകാർത്തിക് കെ കെ | Samayam Malayalam 7 Oct 2022, 2:34 pm
ടൂറിനു വിടാൻ പണമില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതോടെ അത്ര പ്രതീക്ഷയിലായിരുന്നില്ല ദിയ. എന്നാൽ പിന്നീട് കൊച്ചച്ചൻ പണം കൊടുക്കാമെന്നു സമ്മതിച്ചതോടെ ദിയ ആവേശത്തിമി‍ർപ്പിലായി. കൂട്ടുകാ‍ർക്കൊപ്പം ബുധനാഴ്ച രാത്രി പുറപ്പെട്ട ദിയയുടെ ചിത്രങ്ങളും വാട്സാപ്പിൽ കുടുംബത്തെ തേടിയെത്തി. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാതാപിതാക്കൾക്ക് അറിയേണ്ടി വന്നത് ഒരിക്കലും കേൾക്കരുതെന്ന് പ്രാ‍ർഥിച്ച ദുരന്തവാ‍ർത്തയാണ്. പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തിൽ മരിച്ച ദിയ രാജേഷ് (15) മുളന്തുരുത്തി തുരുത്തിക്കരയിൽ രാജേഷ് - സിജി ദമ്പതികളുടെ ഏകമകളാണ് മരിച്ച ദിയ.
Samayam Malayalam family lost single child diya rajesh in palakkad tourist bus accident
പൈസയില്ല, പോകുന്നില്ലെന്ന് ആദ്യം ദിയ പറഞ്ഞു, കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും വാട്സാപ്പിൽ; കുടുംബത്തെ തേടിയെത്തിയത് അപ്രതീക്ഷിത ദുരന്ത വാർത്ത; ആശ്വാസ വാക്കുകൾ കിട്ടാതെ നാട്ടുകാർ



​അപ്രതീക്ഷിത ദുരന്തം

വടക്കഞ്ചേരിയിൽ ദേശീയപാതയിൽ കെഎസ്ആ‍ർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദിയ അടക്കമുള്ള അഞ്ച് വിദ്യാ‍ർഥികളും സ്കൂളിലെ അധ്യാപകനും കെഎസ്ആർടിസി ബസിലെ ചില യാത്രക്കാരുമാണ് മരിച്ചത്. അപകടകാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസിൻ്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തു വരികയാണ്. അപകടത്തിൽ നാൽപതോളം പേ‍ർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പ്രിയപ്പെട്ട കൂട്ടുകാ‍ർ നഷ്ടപ്പെട്ടതിൻ്റെ വേദന വിദ്യാ‍ർഥികളിൽ പലർക്കും താങ്ങാവുന്നതിലും അപ്പുറമാണ്.

​കൂട്ടുകാ‍ർക്കൊപ്പമുള്ള ചിത്രങ്ങളുമായി ദിയ

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പത്താം ക്ലാസുകാരിയായ ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിൽ പറഞ്ഞതിലും വൈകിയായിരുന്നു ബസ് എത്തിയത്. യാത്ര പുറപ്പെട്ട് ആഹ്ളാദത്തിമി‍ർപ്പിലായ ദിയയുടെ ചിത്രങ്ങളും ബന്ധുക്കളുടെ വാട്സാപ്പിലെത്തി. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ദിയ കൂട്ടുകാ‍ർക്കൊപ്പമുള്ള ചിത്രങ്ങൾ ബസിൽ നിന്ന് ബന്ധുക്കൾക്ക് അയച്ചത്. എന്നാൽ ഇതിന് ഒരു മണിക്കൂറിനു ശേഷം കേരളത്തെ നടുക്കിയ അപകടവാർത്ത എത്തുകയായിരുന്നു. അമിതവേഗതയിലായിരുന്ന ബസ് കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആ‍‍ർടിസി ബസിൻ്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

​പൈസയില്ലാത്തതു കൊണ്ട് പോകുന്നില്ലെന്ന് ദിയ

സ്വന്തം മകളെപ്പോലെയാണ് ദിയയെ കണ്ടിരുന്നതെന്നും മരണവാ‍ർത്ത സഹിക്കാവുന്നതിലും അപ്പുറമാണെന്നുമാണ് അയൽക്കാ‍ർ പറയുന്നത്. ദിയയുടെ പിതാവ് രാജേഷ് കൊച്ചിൻ ഷിപ് യാർഡിലെ കരാർ ജീവനക്കാരനാണ്. ടൂറിന്റെ കാര്യം പറഞ്ഞിരുന്നുവെന്നും പൈസയില്ലാത്തതു കൊണ്ട് ടൂറിനു പോകുന്നില്ലെന്നാണ് ആദ്യം പറഞ്ഞതെന്നും അയൽക്കാർ ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിക്കവേ വ്യക്തമാക്കി. കൊച്ചച്ഛൻ പണം തരുമെന്നും ടൂർ പോകുന്നുണ്ടെന്നും ദിയ പിന്നാലെ അറിയിച്ചു. യാത്ര പുറപ്പെട്ടതിനു പിന്നാലെ അച്ഛൻ്റെ സഹോദരിയ്ക്ക് വാട്സാപ്പിൽ ചിത്രങ്ങളും എത്തി. അപ്രതീക്ഷിതമായ ദുരന്തത്തിൻ്റെ ആഘാതത്തിലായ മാതാപിതാക്കലെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ലെന്നാണ് നാട്ടുകാ‍ർ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്