കലാഭവന്‍ മണിയുടെ പേരില്‍ ഉയരുന്ന കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍. അപവാദപ്രചാരണങ്ങള്‍ ഞങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ പ്രശ്നങ്ങളില്ലെന്നിരിക്കെ ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീര്‍ത്തും അനാവശ്യമാണ്. മണിയുടെ മരണത്തിനു ശേഷം ബന്ധുക്കളെല്ലാവരും വീട്ടില്‍ തന്നെയുണ്ട്, മണിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
മണിയുടെ അസുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന അപവാദ പ്രചാരണത്തെപ്പറ്റി സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. മണിയെ അവസാനമായി കാണാന്‍ പലര്‍ക്കും കഴിയാത്തതില്‍ തങ്ങള്‍ക്ക് വിഷമമുണ്ട്. ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ശവസംസ്കാരം നീട്ടിവയ്ക്കാമായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു. കൊലപാതകമാണെന്നുൾപ്പെടെയുള്ള പാരമാർശങ്ങൾ ഞങ്ങളെ ഏറെ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ശനിയാഴ്ച നടന്‍ ഇന്നസെന്‍റും കെ.പി.എ.സി ലളിതയും മണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
മണിയുടെ അസുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന അപവാദ പ്രചാരണത്തെപ്പറ്റി സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. മണിയെ അവസാനമായി കാണാന്‍ പലര്‍ക്കും കഴിയാത്തതില്‍ തങ്ങള്‍ക്ക് വിഷമമുണ്ട്. ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ശവസംസ്കാരം നീട്ടിവയ്ക്കാമായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു. കൊലപാതകമാണെന്നുൾപ്പെടെയുള്ള പാരമാർശങ്ങൾ ഞങ്ങളെ ഏറെ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ശനിയാഴ്ച നടന്‍ ഇന്നസെന്‍റും കെ.പി.എ.സി ലളിതയും മണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.