തിരുവനന്തപുരം∶ വൈദീകന്റെ നടപടികള്‍ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ലത്തീന്‍ പള്ളിക്കമ്മിറ്റിയാണ് അടിമലതത്തുറയിലെ കുടംബത്തെ ഊരുവിലക്കിയത്.
ഇതേത്തുടര്‍ന്ന് കുടുംബം മൂന്ന് കുട്ടികുളും അര്‍ബുദ രോഗിയുമായി ലോഡ്ജിലാണ് താമസിക്കുന്നത്. ഇടവക വികാരി മെല്‍ബിന്‍ സൂസയുടെ നടപടികള്‍ വിയോജിപ്പുകള്‍ അറിയിച്ചതോടെയാണ് പ്രതികാരനടപടികളുണ്ടായത്. ഇതിന് പുറമെ, വൈദീകനോട് കയര്‍ത്ത് സംസാരിച്ചതിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്നും പള്ളി കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Also Read :പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
പരാതിക്കാരിയായ ഉഷാറാണിയുടെ ചെറിയമ്മയും ഇടവകയിലെ മറ്റൊരു അംഗവുമായ മേഴ്സിയുടെ അര്‍ബുദ രോഗ ചികിത്സയ്ക്ക് പള്ളിയോട് സഹായം ചോദിച്ചതോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. പള്ളി മേടയില്‍ വച്ച് വൈദീകന്‍ അപേക്ഷ വാങ്ങി വച്ച ശേഷം അസഭ്യമായി സംസാരിച്ചുവെന്നും. തന്നെ അടിക്കുന്നതിന് വേണ്ടി ഓടി വന്നുവെന്നും ഉഷാറാണി പറഞ്ഞു.
തുടർന്ന് ഞായറാഴ്ച വൈകിട്ട് ആറരയോടെ വൈദീകനും കമ്മിറ്റിക്കാരും അടങ്ങുന്ന ഒരുകൂട്ടം ആളുകള്‍ വീട് വളയുകയും ആക്രമണം നടത്തുകയും ചെയ്തുവെന്ന് ഉഷാറാണി പറയുന്നു. ഈ സമയത്ത് വീട്ടില്‍ കയറി വാതില്‍ അടച്ച ഉഷാ റാണിക്ക് നേരെ സംഘം ആക്രമണം നടത്തിയതായും പരാതിയുണ്ട്. കല്ലും മറ്റും ഇവരുടെ ദേഹത്തേക്ക് എറിഞ്ഞതായാണ് പരാതി.
സംഭവത്തില്‍ ഈ കുടുംബം വിഴിഞ്ഞം പോലീസ് സ്റ്റേഷനിലും സഭാ നേതൃത്വത്തിലും പരാതി നല്‍കി. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി വൈദീകനും തന്നെ ആക്രമിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഇടപെടുമെന്ന് വനിതാ കമ്മീഷനും വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് കുടുംബം മൂന്ന് കുട്ടികുളും അര്‍ബുദ രോഗിയുമായി ലോഡ്ജിലാണ് താമസിക്കുന്നത്. ഇടവക വികാരി മെല്‍ബിന്‍ സൂസയുടെ നടപടികള്‍ വിയോജിപ്പുകള്‍ അറിയിച്ചതോടെയാണ് പ്രതികാരനടപടികളുണ്ടായത്. ഇതിന് പുറമെ, വൈദീകനോട് കയര്‍ത്ത് സംസാരിച്ചതിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്നും പള്ളി കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Also Read :പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
പരാതിക്കാരിയായ ഉഷാറാണിയുടെ ചെറിയമ്മയും ഇടവകയിലെ മറ്റൊരു അംഗവുമായ മേഴ്സിയുടെ അര്‍ബുദ രോഗ ചികിത്സയ്ക്ക് പള്ളിയോട് സഹായം ചോദിച്ചതോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. പള്ളി മേടയില്‍ വച്ച് വൈദീകന്‍ അപേക്ഷ വാങ്ങി വച്ച ശേഷം അസഭ്യമായി സംസാരിച്ചുവെന്നും. തന്നെ അടിക്കുന്നതിന് വേണ്ടി ഓടി വന്നുവെന്നും ഉഷാറാണി പറഞ്ഞു.
തുടർന്ന് ഞായറാഴ്ച വൈകിട്ട് ആറരയോടെ വൈദീകനും കമ്മിറ്റിക്കാരും അടങ്ങുന്ന ഒരുകൂട്ടം ആളുകള്‍ വീട് വളയുകയും ആക്രമണം നടത്തുകയും ചെയ്തുവെന്ന് ഉഷാറാണി പറയുന്നു. ഈ സമയത്ത് വീട്ടില്‍ കയറി വാതില്‍ അടച്ച ഉഷാ റാണിക്ക് നേരെ സംഘം ആക്രമണം നടത്തിയതായും പരാതിയുണ്ട്. കല്ലും മറ്റും ഇവരുടെ ദേഹത്തേക്ക് എറിഞ്ഞതായാണ് പരാതി.
സംഭവത്തില്‍ ഈ കുടുംബം വിഴിഞ്ഞം പോലീസ് സ്റ്റേഷനിലും സഭാ നേതൃത്വത്തിലും പരാതി നല്‍കി. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി വൈദീകനും തന്നെ ആക്രമിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഇടപെടുമെന്ന് വനിതാ കമ്മീഷനും വ്യക്തമാക്കി.