ചെന്നൈ: അടുത്ത 24 മണിക്കൂറിനുള്ളിൽ ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും സർക്കാരുകൾ ദുരന്ത നിവാരണ സേനയുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് തീരം തോട്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്താണ് അതീവ ന്യൂനമർദ്ദമുണ്ടായതും പിന്നീടത് ചുഴലിക്കാറ്റായി മാറിയതും. ചെന്നൈയിൽ നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്ത് നിന്ന് 880 കിലോമീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.
പുതുച്ചേരി,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ 170 കിലോമീറ്റർ വരെ വേഗത്തിൽ ഫാനി അടിച്ചേക്കും. ഫാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ജാഗ്രതാനിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരള തീരക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയിരിക്കുന്നവർ ഇന്ന് തിരികെയെത്തണമെന്നാണ് നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുഖൈമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
പുതുച്ചേരി,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ 170 കിലോമീറ്റർ വരെ വേഗത്തിൽ ഫാനി അടിച്ചേക്കും. ഫാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ജാഗ്രതാനിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരള തീരക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയിരിക്കുന്നവർ ഇന്ന് തിരികെയെത്തണമെന്നാണ് നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുഖൈമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.