ആപ്പ്ജില്ല

സിസ്റ്റർ ലൂസി കളപ്പുര പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന് സന്യസ്ഥ സഭ

മദർ സുപ്പീരിയർ തന്നെ മഠത്തിൽ വെച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി സിസ്റ്റർ ലൂസി. കത്ത് ലഭിച്ചതിനെ കുറിച്ച് സിസ്റ്റർ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Samayam Malayalam 24 Aug 2019, 11:20 am
വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് സഭ. സിസ്റ്റർ ലൂസി പോലീസിൽ നല്കിയനൽകിയ പരാതികൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് എഫ്‌സിസി സന്യസ്ഥ സഭയുടെ ആവശ്യം. സഭ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ സിസ്റ്റർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എഫ്‌സിസി സന്യസ്ഥ സഭ കത്തിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച സഭയുടെ കത്ത് ഇന്ന് സിസ്റ്റർക്ക് ലഭിച്ചു.
Samayam Malayalam sister lucy


സിസ്റ്റർ ലൂസി ഇത് വരെ ഇന്ന് സഭ നൽകിയ കത്തിന്മേൽ പ്രതികരിച്ചിട്ടില്ല. മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ തോമസ് പാറക്കൽ പുറത്ത് വിട്ട വിവാദ വീഡിയോക്കെതിരെയും മഠത്തിൽ പൂട്ടിയിട്ടതിനെതിരെയുമാണ് സിസ്റ്റർ പോലീസ് സ്റ്റേഷനിൽ കേസ് നൽകിയത്. കേസുകൾ പിൻവലിച്ച് സിസ്റ്റർ മാപ്പ് പറയണമെന്നാണ് കത്തിലെ ആവശ്യം.

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന് സഭ

സിസ്റ്റർ പരാതി നൽകിയതിലൂടെയും ഉയർന്നു വന്ന ആരോപണങ്ങളിലൂടെയും സഭക്ക് അപകീർത്തിയുണ്ടായെന്നാണ് കത്തിലെ വാദം. മഠം നടത്തിയ അന്വേഷണത്തിൽ സിസ്റ്ററുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായും കത്തിൽ പറയുന്നു. വഞ്ചി സ്‌ക്വയറിൽ ഫ്രാങ്കോ മുളക്കലിനെതിരേ സമരം നടത്തിയത് കൊണ്ട് മാത്രമല്ല സിസ്റ്റർ ലൂസിയെ സന്യസ്ഥ സഭയിൽ നിന്ന് പുറത്താക്കുന്നത്, അതിന് നിരവധി കരണങ്ങളുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.

അതിനിടെ, മദർ സുപ്പീരിയർ മഠത്തിൽ വെച്ച് തന്റെ കൈയ്യിൽ നിന്ന് ഫോൺ നിർബന്ധപൂർവം പിടിച്ചു വാങ്ങാൻ ശ്രമിച്ചതായി സിസ്റ്റർ ലൂസി കളപ്പുര ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പോലീസ് പരാതി പിൻവലിക്കണമെന്ന് മദർ സുപ്പീരിയർ സിസ്റ്റർ ജ്യോതിമരിയ ഭീഷണിപ്പെടുത്തിയതായും സിസ്റ്റർ ലൂസി പോസ്റ്റ് ചെയ്തു.

സിസ്റ്റർ ലൂസിക്കെതിരായ പ്രചാരണം: നോബിൾ തോമസിനെ പുറത്താക്കണമെന്ന് വിശ്വാസികൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്