ചൈന: ചൈനയിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥിനിയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വടകര ആശുപത്രിയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ വിവരങ്ങളുമായി മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.
Also Read: 'കരളുറപ്പുള്ള കേരളമാണ്, ഇതും കടന്ന് പോകും'; കൊറോണയെ ഭയക്കേണ്ടതില്ലെന്ന് ഡോ ഷിംന അസീസ്
അതേസമയം ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മലയാളി വിദ്യാര്‍ഥിനിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ഥിനി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദ്യാര്‍ഥിനിയെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കൊറണ വൈറസ് രോഗബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
Also Read: കൊറോണ വൈറസ്: ഭയമല്ല, ശ്രദ്ധയാണ് ആവശ്യം! അറിയേണ്ടതെല്ലാം
നിലവിൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയവര്‍ ഉള്‍പ്പെടെ 806 പേരാണ് കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 173 പേര് ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതിൽ 10 പേര് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാര്‍ഡുകളിൽ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
Also Read: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി