ആപ്പ്ജില്ല

സമ്മതപത്രം നല്‍കിയവരിൽ നിന്ന് മാത്രം ഈ മാസം സാലറി ചലഞ്ച് : ധനമന്ത്രി

വിധി തിരിച്ചടിയെന്ന് മന്ത്രി

Samayam Malayalam 29 Oct 2018, 3:03 pm
തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന നിബന്ധനയ്ക്കെതിരെയുള്ള സുപ്രീം കോടതി വിധി സംസ്ഥാനത്തിന് തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം, ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുക്കാൻ സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും സമ്മതപത്രം നല്‍കിയവരിൽ നിന്ന് മാത്രമേ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം ഈടാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam thomas isaac


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും സാലറി ചലഞ്ച് വഴി പണം സ്വരൂപിക്കുന്നതും ഡിജിറ്റൽ മാര്‍ഗങ്ങളിലൂടെയായതിനാൽ പണം എവിടേയ്ക്ക് പോകുന്നു എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

സാലറി ചലഞ്ചിലേയ്ക്ക് പണം നല്‍കാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന് ഇന്ന് തിരിച്ചടിയാകുകയായിരുന്നു.

ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വീനീത് ശരണ്‍ എന്നിവര്‍ അടുങ്ങുന്ന ബെഞ്ചാണ് വിധി പരിശോധിച്ചത്. പണം നല്‍കാന്‍ കഴിയാത്തവരെ സ്വയം അപാമാനിക്കുകയാണോ എന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

ഞങ്ങളും ഇതിലേക്ക് പണം നല്‍കിയതാണ് എന്നാല്‍ ഈ തുക എന്തിന് വിനിയോഗിക്കുന്നു എന്ന് അറിയില്ല. നിര്‍ബന്ധിച്ചു സമ്മതപത്രം വാങ്ങാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്