തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന് ചുട്ട മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയം മാത്രം ഉന്നയിച്ച് വെല്ലുവിളിക്കുന്നതിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരൻ രേഖപ്പെടുത്തുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. അഞ്ചുവർഷത്തെ മോദി ഭരണത്തിൻ്റെ നേട്ടങ്ങളുയർത്തി സംവാദത്തിനു വെല്ലുവിളിക്കാനുള്ള ത്രാണി ബിജെപിയുടെ നേതാക്കൾക്കില്ല. ആ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാൾ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല. മത്സരിക്കുന്നതിനു മുമ്പേ പരാജയം സമ്മതിക്കുകയാണ് ബിജെപിയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞെന്നാണ് മനോരമയുടെ റിപ്പോർട്ട്. അങ്ങനെ പറഞ്ഞെങ്കിൽ, സോഷ്യൽ മീഡിയയിലെ സംഘിഹീറോകളായ കേശവൻ മാമൻ്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് നിർഭാഗ്യവശാൽ അദ്ദേഹം ചിന്തിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.
മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ല എന്ന ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശത്തെക്കുറിച്ച് സാധാരണ നിലയിൽ ഒരു ഭരണഘടനാപദവിയിലിരുന്ന ആൾക്ക് സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ സംഘടിപ്പിച്ചു വായിച്ചു നോക്കിയാൽ മതിയാകുമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിന് പിന്നാലെ 2014ല്‍ അധികാരത്തിലേറുമ്പോള്‍ നരേന്ദ്രമോദി നല്കിയ വാഗ്ദാനങ്ങളും അതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ഐസക് വിശദമായ കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിവിധ വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ഇത്തരം കാര്യങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞെന്നാണ് മനോരമയുടെ റിപ്പോർട്ട്. അങ്ങനെ പറഞ്ഞെങ്കിൽ, സോഷ്യൽ മീഡിയയിലെ സംഘിഹീറോകളായ കേശവൻ മാമൻ്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് നിർഭാഗ്യവശാൽ അദ്ദേഹം ചിന്തിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.
മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ല എന്ന ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശത്തെക്കുറിച്ച് സാധാരണ നിലയിൽ ഒരു ഭരണഘടനാപദവിയിലിരുന്ന ആൾക്ക് സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ സംഘടിപ്പിച്ചു വായിച്ചു നോക്കിയാൽ മതിയാകുമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിന് പിന്നാലെ 2014ല്‍ അധികാരത്തിലേറുമ്പോള്‍ നരേന്ദ്രമോദി നല്കിയ വാഗ്ദാനങ്ങളും അതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ഐസക് വിശദമായ കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിവിധ വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ഇത്തരം കാര്യങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.