ആപ്പ്ജില്ല

സര്‍ക്കാരിനെതിരെ ഇഡി ഉപജാപം നടത്തുന്നു; റഡാറും കൊണ്ട് ഇവിടെ വന്നാല്‍ കാല് കഴയ്ക്കും: തോമസ് ഐസക്‌

കേരളത്തില്‍ വന്ന് ആറാടാമെന്ന് കരുതരുത്. ഇഡി നടപടി അത്യന്തം പ്രതിഷേധ അര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മൗനം വെടിയണം- തോമസ് ഐസക്

Samayam Malayalam 22 Nov 2020, 5:29 pm
തിരുവനന്തപുരം: കിഫ്ബിയ്‌ക്കെതിരെ അന്വേഷണമെന്ന വാര്‍ത്തയക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെയെന്ന ആരോപണം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡി തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയതെന്നും തലക്കെട്ട് ഇതാകണമെന്ന് വരെ നിര്‍ദേശം വന്നെന്നും തോമസ് ഐസക് ആരോപിച്ചു. ധനമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam Thomas Isaac (1)
ധനമന്ത്രി തോമസ് ഐസക് (Photo: Facebook)


Also Read: യുഎഇയില്‍ വില്ലനായി 'പക്ഷിപ്പനി'; വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി ഇറക്കുമതിയ്ക്ക് നിരോധനം

'ഇ ഡി സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ്. റഡാറും കൊണ്ട് ഇവിടെ വന്നാല്‍ കാല് കഴയ്ക്കും', ഇ ഡി അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവിട്ടുകൊണ്ട് ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഐജിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് തോമസ് ഐസക് ആരോപിച്ചു.

നിയമസഭയില്‍ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടില്‍ ഇഡി നടപടി അവകാശ ലംഘനമാണെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'കേരളത്തില്‍ വന്ന് ആറാടാമെന്ന് കരുതരുത്. ഇഡി നടപടി അത്യന്തം പ്രതിഷേധ അര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മൗനം വെടിയണം', ധനമന്ത്രി ആവശ്യപ്പെട്ടു.

Also Read: കിഫ്ബി മസാലബോണ്ടിൽ ഇ.ഡി. അന്വേഷണം; നിയമപരമായ അനുമതിയുണ്ടെന്ന് തോമസ് ഐസക്ക്

'കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിന് കിട്ടില്ല. നിയമപരമായി നേരിടാനാണ് തീരുമാനം', ധനമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്