ആപ്പ്ജില്ല

കുമ്മനത്തെ രക്ഷിക്കാൻ പണം തിരികെ നൽകിയേക്കും; തട്ടിപ്പ് കേസിൽ തിരിച്ചടി ഭയന്ന് ബിജെപി, ഒത്തുതീർപ്പിന് ശ്രമം

സാമ്പത്തിക തട്ടിപ്പ് കേസിൽ ആറന്മുള പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നടപടികളിലേക്ക് ബിജെപി നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കേസ് നടപടികൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം

Samayam Malayalam 23 Oct 2020, 9:07 am
ആറന്മുള: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം. കുമ്മനം അടക്കമുള്ള 9 പേരെ പ്രതികളാക്കി ആറന്മുള പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് പരാതിക്കാരന് പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ആരംഭിച്ചത്.
Samayam Malayalam കുമ്മനം രാജശേഖരൻ. Photo: TOI
കുമ്മനം രാജശേഖരൻ. Photo: TOI


Also Read: കുമ്മനത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; 28.75 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി

കുമ്മനം രാജശേഖരൻ അടക്കമുള്ളവര്‍ക്കെതിരെ സിആര്‍ ഹരികൃഷ്ണൻ എന്നയാളാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ നാലാം പ്രതിയാണ് കുമ്മനം. 28.75 ലക്ഷം രൂപ തട്ടിച്ചെന്നാണ് ഇയാളുടെ ആരോപണം. ഇത്രയും പണം തിരികെ നൽകി കേസ് നടപടികളിൽ നിന്ന് ഒഴിവാകാനാണ് ബിജെപി ശ്രമം നടത്തുന്നത്.

പേപ്പ‍ര്‍ ‍കോട്ടൺ മിക്സ് എന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചെന്നാണ് ഹരികൃഷ്‌ണൻ്റെ പരാതി. പതുതാതി തുടങ്ങുന്ന പ്ലാസ്റ്റിക് രഹിത കോട്ടൺ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയിൽ പാര്‍ട്നര്‍ഷിപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയിൽ പറയുന്നു. കുമ്മനം രാജശേഖരനും അദ്ദേഹത്തിൻ്റെ പിഎയായിരുന്നു പ്രവീണും ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് പരാതി.

Also Read: സ്വർണക്കടത്ത് കേസ്; ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനിക്കെതിരെയാണ് ഹരികൃഷ്‌ണൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രവീണാണ് കേസിലെ മുഖ്യപ്രതി. വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ആറന്മുള പോലീസ് അറിയിച്ചു. കേസ് നടപടികൾ ആരംഭിച്ചതോടെ കമ്പനി ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ തുകയും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ കുമ്മനത്തിനെതിരായ കേസ് നടപടികൾ ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്