തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയുള്ള അഴിമതി കേസിൽ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് കേസ്. ഡ്രെഡ്ജർ വാങ്ങാൻ എട്ടുകോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് വാങ്ങിയതെന്ന് എഫ്ഐആറിൽ പറയുന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേസ് എന്നതും ശ്രദ്ധേയമാണ്.
കേരളാ കേഡറിലെ ഏറ്റവും മുതിർ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസാണ്. 2017 മുതലാണ് ജേക്കബ് തോമസ് സസ്പെൻഷനിലായത്.
സർക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയതിനും ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ചപറ്റിയെന്നു പ്രസംഗിച്ചതിനും സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നു പ്രസംഗിച്ചതിനുമാണ് ജേക്കബ് തോമസിന് സസ്പെൻഷൻ ലഭിച്ചത്.
കേരളാ കേഡറിലെ ഏറ്റവും മുതിർ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസാണ്. 2017 മുതലാണ് ജേക്കബ് തോമസ് സസ്പെൻഷനിലായത്.
സർക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയതിനും ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ചപറ്റിയെന്നു പ്രസംഗിച്ചതിനും സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നു പ്രസംഗിച്ചതിനുമാണ് ജേക്കബ് തോമസിന് സസ്പെൻഷൻ ലഭിച്ചത്.