പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചത് ചർച്ചയായതോടെ യുഡിഫ് പ്രവർത്തകരോട് ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പിൽ. തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിൽ. രണ്ട് മാധ്യമങ്ങൾക്ക് നൽകിയ 15 മനിട്ടുള്ള അഭിമുഖം 30 സെക്കൻഡ് വീഡിയോയായി പ്രചരിക്കുകയാണെന്ന് പറഞ്ഞാണ് ഫിറോസ് ക്ഷമാപണം നടത്തിയത്. കേരളത്തിലെ എൽ.ഡി.എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ്. തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20 ദിവസത്തോളം തനിക്ക് പ്രചരണം നടത്താനായത്. താൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
'ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു' ഫിറോസ് പറയുന്നു.
'തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും എംഎൽഎ ആകണം എന്നൊന്നും ഇല്ല. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. താൻ ഒരിക്കലും യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് ലൈവിലൂടെയും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20 ദിവസത്തോളം തനിക്ക് പ്രചരണം നടത്താനായത്. താൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
'ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു' ഫിറോസ് പറയുന്നു.
'തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും എംഎൽഎ ആകണം എന്നൊന്നും ഇല്ല. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. താൻ ഒരിക്കലും യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് ലൈവിലൂടെയും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.