തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രെക്കിങിന് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനു ശേഷം ആദ്യ വനിത അഗസ്ത്യാര്‍കൂടം കയറാൻ ഇന്ന് പുറപ്പെടും ഇന്നു മുതൽ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങിനായി തുറന്നു കൊടുക്കുന്നത്. അതേസമയം, സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്ത ആദിവാസി ഗോത്ര മഹാസഭ സംഘത്തെ തടഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ വര്‍ഷത്തെ ട്രെക്കിങിന് വനംവകുപ്പ് സ്ത്രീകള്‍ക്കും അനുമതി നല്‍കുകയായിരുന്നു. നൂറിലധികം സ്ത്രീകള്‍ ട്രെക്കിങിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിരോധവക്താവ് ധന്യാ സനൽ ആണ് ആദ്യ ട്രക്കിങ് സംഘത്തിലെ ഏക വനിത. വരുംദിവസങ്ങളിൽ കൂടുതൽ സ്ത്രീകള്‍ അഗസ്ത്യാര്‍കൂടം കയറാനെത്തും.
ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇന്ന് ആദിവസാകള് ബോണക്കാട് പ്രതിഷേധ യജ്ഞം നടത്തും. സ്ത്രീകള്‍ കയറുന്നതിൽ കാണി സമുദായത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല.
ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇന്ന് ആദിവസാകള് ബോണക്കാട് പ്രതിഷേധ യജ്ഞം നടത്തും. സ്ത്രീകള്‍ കയറുന്നതിൽ കാണി സമുദായത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല.