മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ പൊതുജനമദ്ധ്യത്തില്‍ നീചമായ ഭാഷയിൽ അവഹേളിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തിനെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. രാജേന്ദ്രനെതിരേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് രേണുരാജ്. മറ്റു നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും രേണു രാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. അടിയന്തിരമായി നിര്‍മ്മാണം നിറുത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടര്‍ന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കോടതി അലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്യുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയെതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്. എന്നാൽ പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി എന്തിന് വേണമെന്നാണ് എം.എല്‍.എയുടെ നിലപാട്.
എസ്. രാജേന്ദ്രൻ എംഎൽഎക്കെതിരെ പരാതിയുമായി രേണു രാജ്
രാജേന്ദ്രനെതിരേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് രേണുരാജ്. മറ്റു നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും രേണു രാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്
Samayam Malayalam 10 Feb 2019, 1:56 am
ഹൈലൈറ്റ്:
- എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
- ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം
- റവന്യൂ വകുപ്പിന്റെ അനുമതി എന്തിന് വേണമെന്നാണ് എം.എല്‍.എയുടെ നിലപാട്