ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി

മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്

Samayam Malayalam 4 Oct 2018, 1:43 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യതൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി ഫിഷറീസ് വകുപ്പ്. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് ഇപ്പോള്‍ നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ മേഖലകളിൽ ഓഖിയിൽ മരണമടഞ്ഞ 41 മത്സ്യത്തൊളിലാളികളുടെ ഭാര്യമാര്‍ക്കാണ് ഫിഷറീസ് വകുപ്പില്‍ നിയമനം ലഭിച്ചിരിക്കുന്നത്.
Samayam Malayalam Fishermen_Kerala.


ഫിഷറീസ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മയാണ് നിയമനം ഉദ്ഘാടനം ചെയ്തത്. നിയമനത്തില്‍ അഴിമതി ആരോപിച്ച്‌ ഉദ്ഘാടനത്തിനെത്തിയ ഫിഷറീസ് മന്ത്രിയെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് വിവാദമായി. നാട്ടുകാരെ അവഗണിച്ചുവെന്നാണ് ഇവരുടെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു പ്രതിഷേധം. നിയമന നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച മുതല്‍ ഫാക്ടറിക്കു മുന്നില്‍ സമരം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്