കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ നടന്ന വാഹനാപകടത്തിൽ 6 മരണം. മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കെഎസ്‌ആര്‍ടിസി ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. റാന്നി വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചിരിക്കുന്നത്. നാലുപേര്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാണ് മരണം സംഭവിച്ചത്. ഹര്‍ഷ, അഞ്ജന, മിനി, സ്മൃതി, ഡ്രൈവര്‍ അരുൺ എന്നിവരുടെ പേരുവിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ആയൂര്‍ റൂട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും തിരുവനന്തപുരത്ത് നിന്നും വടശ്ശേരിക്കരയിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേശീയ പാതയിലെ വളവുള്ള റോഡിലായിരുന്നു അപകടം നടന്നത്.
കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് ഏവരേയും ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മാരുതി 800 കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ആയൂര്‍ റൂട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും തിരുവനന്തപുരത്ത് നിന്നും വടശ്ശേരിക്കരയിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേശീയ പാതയിലെ വളവുള്ള റോഡിലായിരുന്നു അപകടം നടന്നത്.
കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് ഏവരേയും ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മാരുതി 800 കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.