മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത മുസ്‌ലിം പെൺകുട്ടികൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയവർക്കെതിരെ കേസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. ലോക എയ്‌ഡ്‌സ് ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയുടെ ഭാഗമായിട്ടാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചിരുന്നത്. അതിൽ പങ്കെടുത്ത സ്വകാര്യ കോളേജിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണമുണ്ടയത്.
കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഫ്‌ളാഷ് മോബ് വൈറലായി യൂട്യൂബിലും മറ്റും തരംഗം സൃഷ്ടിച്ചതോടെയാണ് അശ്ലീല പ്രചാരണവുമായി ചിലർ രംഗത്തെത്തിയത്. മുസ്‌ലിം പെൺകുട്ടികൾ പൊതു പരിപാടിക്കിടെ നൃത്തം ചെയ്യുന്നത് മതത്തിന് എതിരാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.
കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഫ്‌ളാഷ് മോബ് വൈറലായി യൂട്യൂബിലും മറ്റും തരംഗം സൃഷ്ടിച്ചതോടെയാണ് അശ്ലീല പ്രചാരണവുമായി ചിലർ രംഗത്തെത്തിയത്. മുസ്‌ലിം പെൺകുട്ടികൾ പൊതു പരിപാടിക്കിടെ നൃത്തം ചെയ്യുന്നത് മതത്തിന് എതിരാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.