ആപ്പ്ജില്ല

ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേയ്ക്ക് മാറ്റി

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെയാണ് ബിനീഷ് കോടിയേരിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

Samayam Malayalam 1 Nov 2020, 5:11 pm
ബെംഗളൂരു: നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനുമായ ബിനീഷ് കോടിയേരിയ്ക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
Samayam Malayalam Bineesh Kodiyeri
ബിനീഷ് കോടിയേരി Photo: The Times of India/File


ബിനീഷിനെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇത് നാലാം ദിവസമാണ് ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഒളിഞ്ഞിരിക്കുന്നത് 17 ലക്ഷത്തോളം വൈറസുകള്‍; പുതുതായി 5 രോഗങ്ങള്‍, ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം

നാളെ ബിനീഷിൻ്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കേ നാര്‍ക്കോടിക്സ് കൺട്രോള്‍ ബ്യൂറോയും മയക്കുമരുന്ന് ഇടമപാടുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എൻസിബിയുടെ സോണൽ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചതായി മാതൃഭൂമി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ എൻസിബി ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: എന്താണ് കേരളത്തിന്‍റെ കെ ഫോൺ പദ്ധതി? അറിയേണ്ടതെല്ലാം

മയക്കുമരുന്ന് ഇടപാടിൽ മലയാള സിനിമാരംഗത്തുള്ളവര്‍ക്കും പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. ബിനീഷ് കോടിയേരിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ യുഡിഎഫ് ഇന്ന് വഞ്ചനാദിനം ആചരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ഇന്ന് നിൽപ്പുസമരവും നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്