കൊച്ചി: കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ ചരിത്രത്തിൽ ആദ്യമായി രോഗികളുടെ എണ്ണത്തിൻ്റെ പ്രതിവാര ശരാശരിയിൽ മഹാരാഷ്ട്രയെ മറികടന്ന് കേരളം. രാജ്യത്ത് കൊവിഡ് 19 ബാധയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്രയുടെ പ്രതിവാര ശരാശരിയെ ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനം മറികടക്കുന്നത്. കേരളത്തിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവില്ലാതെ തുടരുകയും മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കണക്കുകളിലെ ചാഞ്ചാട്ടം.
ഏപ്രിൽ മാസത്തിൽ രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായതിനു പിന്നാലെ രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയായിരുന്നു. ഏഴു മാസത്തിനു ശേഷമാണ് ഇക്കാര്യത്തിൽ മഹാരാഷ്ട്ര പിന്നിലേയ്ക്ക് മാറുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ രോഗനിയന്ത്രണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വലിയ കുറവില്ല.
Also Read: കൊവിഡ് ബാധിച്ച മൂന്നിലൊരാളുടെ തലച്ചോറിൽ തകരാര്‍; പഠനം
വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ അപഗ്രഥിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും രൂക്ഷമായ കൊവിഡ് 19 ബാധയുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. എന്നാൽ മഹാരാഷ്ട്രയിൽ സെപ്റ്റംബര്‍ ആദ്യം രോഗികളുടെ എണ്ണത്തിൻ്റെ പ്രതിവാര ശരാശരി 22,149 ആയിരുന്നെങ്കിൽ ഒക്ടോബര്‍ 28ന് ഈ സംഖ്യ 6,158 ആയി കുറഞ്ഞു. എന്നാൽ കേരളത്തിലെ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 15ന് കേരളത്തിലെ പ്രതിവാര ശരാശരി 8440 ആയി ഉയര്‍ന്നെങ്കിൽ ഒക്ടോബര്‍ 28ന് അത് 7089 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണ്.
Also Read: കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ക്ക് ശ്രവണസഹായിയുമായി സംസ്ഥാന സര്‍ക്കാര്‍
അതേസമയം, രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം ആറു ലക്ഷത്തിൽ താഴെയെത്തി. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 5,98,946 രോഗികളാണ് ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 17ന് രോഗികളുടെ എണ്ണം 10,26,945 വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ മഹാമാരി കുറഞ്ഞതോടെ ആക്ടീവ് രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഏപ്രിൽ മാസത്തിൽ രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായതിനു പിന്നാലെ രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയായിരുന്നു. ഏഴു മാസത്തിനു ശേഷമാണ് ഇക്കാര്യത്തിൽ മഹാരാഷ്ട്ര പിന്നിലേയ്ക്ക് മാറുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ രോഗനിയന്ത്രണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വലിയ കുറവില്ല.
Also Read: കൊവിഡ് ബാധിച്ച മൂന്നിലൊരാളുടെ തലച്ചോറിൽ തകരാര്‍; പഠനം
വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ അപഗ്രഥിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും രൂക്ഷമായ കൊവിഡ് 19 ബാധയുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. എന്നാൽ മഹാരാഷ്ട്രയിൽ സെപ്റ്റംബര്‍ ആദ്യം രോഗികളുടെ എണ്ണത്തിൻ്റെ പ്രതിവാര ശരാശരി 22,149 ആയിരുന്നെങ്കിൽ ഒക്ടോബര്‍ 28ന് ഈ സംഖ്യ 6,158 ആയി കുറഞ്ഞു. എന്നാൽ കേരളത്തിലെ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 15ന് കേരളത്തിലെ പ്രതിവാര ശരാശരി 8440 ആയി ഉയര്‍ന്നെങ്കിൽ ഒക്ടോബര്‍ 28ന് അത് 7089 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണ്.
Also Read: കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ക്ക് ശ്രവണസഹായിയുമായി സംസ്ഥാന സര്‍ക്കാര്‍
അതേസമയം, രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം ആറു ലക്ഷത്തിൽ താഴെയെത്തി. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 5,98,946 രോഗികളാണ് ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 17ന് രോഗികളുടെ എണ്ണം 10,26,945 വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ മഹാമാരി കുറഞ്ഞതോടെ ആക്ടീവ് രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.