കൊല്ലം: അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വനം വകുപ്പ് നോട്ടിസ് പതിക്കുക. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വനം വന്യജീവി നിയമം അനുസരിച്ച് ഗുരുതരമായ വീഴ്ചയാണ് വ്ലോഗറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലോ മറ്റോ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണ്. സിനിമയിലടക്കം ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ഉള്‍പ്പെടുത്താനും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം. വന്യജീവികളെ ചിത്രീകരിക്കരുതെന്നും അവരുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുന്ന തരത്തില്‍ യാതൊരു ഇടപെടലുകളും നടത്തരുതെന്നും വ്യക്തമാക്കി കൃതൃമായ കരാര്‍ തയ്യാറാക്കിയ ശേഷം മാത്രമാണ് സിനിമാ ചിത്രീകരണത്തിന് പോലും അനുമതി ലഭിക്കുക. എന്നാല്‍ ഇത്തരം നിയമവശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വ്ലോഗര്‍ അമലാ അനു ദൃശ്യങ്ങള്‍ യൂ ട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ യൂ ട്യൂബില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.