തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ വരള്‍ച്ചയും കുടവെള്ള ക്ഷാമവും നേരിടാൻ ജില്ലാ കളക്ടര്‍മാർ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.
ജലവിഭവ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ്മസേനയ്ക്ക് രൂപം നൽകണം. വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത വനംവകുപ്പ് നിരീക്ഷിക്കണം. ജലസംഭരണികള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കണം. മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. നാണ്യവിളകള്‍ക്ക് വെള്ളം എത്തിക്കാന്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജലവിഭവ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ്മസേനയ്ക്ക് രൂപം നൽകണം. വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത വനംവകുപ്പ് നിരീക്ഷിക്കണം. ജലസംഭരണികള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കണം. മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. നാണ്യവിളകള്‍ക്ക് വെള്ളം എത്തിക്കാന്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.