ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മുൻ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാൻ മത്സരിക്കും. ഇന്ന് ഡൽഹിയിൽ ചേര്‍ന്ന യോഗത്തിലാണ് ഷാനിമോൾ ഉസ്മാൻ്റെ സ്ഥാനാത്ഥിത്വത്തിൽ തീരുമാനമായത്. വയനാട്, വടകര എന്നീ സീറ്റുകളുടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. വയനാട്ടിൽ ടി സിദ്ദിഖ്, കെ പി അബ്ദുൾ മജീദ് എന്നീ പേരുകളിൽ എ ഐ ഗ്രൂപ്പുകള്‍ ഉറച്ചു നിൽക്കുകാണ്. ഇതിൽ ഒത്തുതീര്‍പ്പാകാത്തതാണ് വയനാട് സീറ്റിൽ അനിശ്ചിതത്വം തുടരുന്നത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ പേരും എ കെ ആൻ്റണി വയനാട്ടിലേക്ക് ഉന്നയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടത്.
വയനാട്ടിൽ ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാത്ഥിയാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. വയനാട് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ടി സിദ്ദിഖ്. വയനാട്, വടകര സീറ്റുകളിലെ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന. ഇതോടൊപ്പം ഡൽഹിയിൽ നിന്ന് ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്നു വൈകിട്ട് ശേഷിക്കുന്ന നാല് സീറ്റുകളിലേയ്ക്കുമുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അതേസമയം ഗ്രൂപ്പ് തർക്കത്തിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. കേരളത്തിലെ അനുകൂല സാഹചര്യം നഷ്ടമാകുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം നേതാക്കൾ.
വയനാട്ടിൽ ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാത്ഥിയാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. വയനാട് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ടി സിദ്ദിഖ്. വയനാട്, വടകര സീറ്റുകളിലെ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന. ഇതോടൊപ്പം ഡൽഹിയിൽ നിന്ന് ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്നു വൈകിട്ട് ശേഷിക്കുന്ന നാല് സീറ്റുകളിലേയ്ക്കുമുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അതേസമയം ഗ്രൂപ്പ് തർക്കത്തിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. കേരളത്തിലെ അനുകൂല സാഹചര്യം നഷ്ടമാകുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം നേതാക്കൾ.