തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെഎസ്യു സംഘടിപ്പിച്ച പി ടി തോമസിന്റെ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. Also Read : യുപിയിൽ 500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; പദ്ധതി ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ
ഗാഡ്ഗിൽ വിഷയത്തിലടക്കം അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാതെ വന്നത് ബാഹ്യസമ്മർദ്ദം മൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ ഒരു കാര്യം വച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി ടി നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിടപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല ഉമ്മൻചാണ്ടി പറഞ്ഞു.
Also Read : കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ല; സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ
ഇടുക്കിയിലെ ഒരു മലയോര മേഖലയിൽ നിന്നും വരുന്ന വ്യക്തി ആയിരുന്നിട്ട് കൂടി ഗാഡ്ഗിൽ അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകളിൽ നിന്നും ഒരിഞ്ച് പോലും പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷെ, അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തങ്ങൾക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാൻ സാധിച്ചില്ല. ബാഹ്യസമ്മർദ്ദങ്ങൾ കാരണമാണ് ഒപ്പം നിൽക്കാൻ കഴിയാത്തത് എന്ന് ഉമ്മൻചാണ്ടി തന്നെ തുറന്ന് സമ്മതിക്കുകയാണ്.
Also Read : സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊവിഡ്ബാധ; 12 മരണം
എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പിടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്നുപോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ വിഷയങ്ങളെല്ലാം ഓർത്തെടുത്ത് തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ പരാമർശമുണ്ടായത്.
ഗാഡ്ഗിൽ വിഷയത്തിലടക്കം അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാതെ വന്നത് ബാഹ്യസമ്മർദ്ദം മൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ ഒരു കാര്യം വച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി ടി നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിടപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല ഉമ്മൻചാണ്ടി പറഞ്ഞു.
Also Read : കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ല; സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ
ഇടുക്കിയിലെ ഒരു മലയോര മേഖലയിൽ നിന്നും വരുന്ന വ്യക്തി ആയിരുന്നിട്ട് കൂടി ഗാഡ്ഗിൽ അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകളിൽ നിന്നും ഒരിഞ്ച് പോലും പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷെ, അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തങ്ങൾക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാൻ സാധിച്ചില്ല. ബാഹ്യസമ്മർദ്ദങ്ങൾ കാരണമാണ് ഒപ്പം നിൽക്കാൻ കഴിയാത്തത് എന്ന് ഉമ്മൻചാണ്ടി തന്നെ തുറന്ന് സമ്മതിക്കുകയാണ്.
Also Read : സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊവിഡ്ബാധ; 12 മരണം
എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പിടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്നുപോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ വിഷയങ്ങളെല്ലാം ഓർത്തെടുത്ത് തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ പരാമർശമുണ്ടായത്.