കൊച്ചി: റഫാൽ യുദ്ധ വിമാന ഇടപാടിൽ അനധികൃത ഇടപെടൽ നടന്നിട്ടില്ലെന്ന് മുൻ പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ കുറിപ്പെഴുതിയതിൽ അസ്വഭാവികതയില്ലെന്നും മോഹൻകുമാര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ ഡെലിവറി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചില ആശയവിനിമയങ്ങള്‍ നടന്നിരിക്കാം. പരമാവധി വിലകുറച്ചാണ് കരാര്‍ ഉറപ്പിച്ചത്. റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്നും വിലയെ സംബന്ധിച്ച് ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പപറഞ്ഞു.
പ്രതിരോധ മന്ത്രാലയവുമായി വില സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനാൽ മറ്റ് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കത്ത് എഴുതിയതെന്നും മോഹൻകുമാര്‍ മാതൃഭൂമിയോട് വ്യക്തമാക്കി.
അതേസമയം റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതിൻ്റെ തെളിവുമായി ദേശീയ മാധ്യമായ 'ദ ഹിന്ദു'വാണ് രംഗത്തെത്തിയത്. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിരോധ വകുപ്പ് സെക്രട്ടറി ജി മോഹൻ കുമാർ കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെൻ്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇത് നിഷേധിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമൻ രംഗത്തുവരികയും മുൻപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ കുറിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
പ്രതിരോധ മന്ത്രാലയവുമായി വില സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനാൽ മറ്റ് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കത്ത് എഴുതിയതെന്നും മോഹൻകുമാര്‍ മാതൃഭൂമിയോട് വ്യക്തമാക്കി.
അതേസമയം റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതിൻ്റെ തെളിവുമായി ദേശീയ മാധ്യമായ 'ദ ഹിന്ദു'വാണ് രംഗത്തെത്തിയത്. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിരോധ വകുപ്പ് സെക്രട്ടറി ജി മോഹൻ കുമാർ കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെൻ്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇത് നിഷേധിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമൻ രംഗത്തുവരികയും മുൻപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ കുറിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.