മുൻ ഐപിഎസ് ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്
റോഡ് മുറിച്ചുകടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക് ഇടിച്ചാണ് രാധാകൃഷ്ണന് പരിക്കേറ്റത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
Samayam Malayalam 27 Nov 2021, 8:20 pm
ഹൈലൈറ്റ്:
- മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയതിനു പിന്നാലെയാണ് അപകടം
- വീടിനു മുന്നിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു
- കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം
കൊച്ചി: ഫസൽ വധക്കേസിൽ സിപിഎം നേതാക്കളുടെ പേര് ചേർത്തതിന് പെൻഷനും ആനുകൂല്യവും നിഷേധിക്കപ്പെട്ട മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ രാധാകൃഷ്ണന് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ഇന്നലെ തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നിൽ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക് ഇടിച്ചാണ് രാധാകൃഷ്ണന് പരിക്കേറ്റത്. നടുവിനും തലയ്ക്കും പരിക്കേറ്റ രാധാകൃഷ്ണൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. സ്ഥാനക്കയറ്റത്തിലൂടെയാണ് രാധാകൃഷ്ണൻ ഐപിഎസ് നേടിയത്. ആറ് മാസം മുമ്പാണ് വിരമിച്ചത്. ബംഗളുരുവിൽ സെക്യൂരിറ്റി ചീഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.
തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് രാധാകൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്നു പറഞ്ഞപ്പോൾ അതാണ് നല്ലതെന്നു പറഞ്ഞ് ആക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഉപദ്രവം മൂലമാണ് തന്റെ ആനുകൂല്യങ്ങൾ തടയപ്പെട്ടത് എന്നാണ് രാധാകൃഷ്ണന്റെ വാദം. ഫസൽ വധക്കേസിൽ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് രാധാകൃഷ്ണനാണ്. ആർഎസ്എസുകാരെ പ്രതിയാക്കണമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി പറഞ്ഞത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് രാധാകൃഷ്ണൻ അവകാശപ്പെടുന്നു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ സസ്പെന്റ് ചെയ്യുകയും വിരമിക്കും വരെ തിരിച്ചെടുത്തില്ലെന്നും രാധാകൃഷ്ണൻ പറയുന്നു.
സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. സ്ഥാനക്കയറ്റത്തിലൂടെയാണ് രാധാകൃഷ്ണൻ ഐപിഎസ് നേടിയത്. ആറ് മാസം മുമ്പാണ് വിരമിച്ചത്. ബംഗളുരുവിൽ സെക്യൂരിറ്റി ചീഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.
തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് രാധാകൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്നു പറഞ്ഞപ്പോൾ അതാണ് നല്ലതെന്നു പറഞ്ഞ് ആക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഉപദ്രവം മൂലമാണ് തന്റെ ആനുകൂല്യങ്ങൾ തടയപ്പെട്ടത് എന്നാണ് രാധാകൃഷ്ണന്റെ വാദം. ഫസൽ വധക്കേസിൽ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് രാധാകൃഷ്ണനാണ്. ആർഎസ്എസുകാരെ പ്രതിയാക്കണമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി പറഞ്ഞത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് രാധാകൃഷ്ണൻ അവകാശപ്പെടുന്നു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ സസ്പെന്റ് ചെയ്യുകയും വിരമിക്കും വരെ തിരിച്ചെടുത്തില്ലെന്നും രാധാകൃഷ്ണൻ പറയുന്നു.