ആപ്പ്ജില്ല

എം ശിവശങ്കറിൻ്റെ സസ്‌പെൻഷൻ നാല് മാസത്തേക്ക് നീട്ടി; സാധാരണ നടപടിയെന്ന് സർക്കാർ

അഖിലേന്ത്യ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌ത് 60 ദിവസം കഴിയുമ്പോൾ തീരുമാനം പുനഃപരിശോധിക്കണം. ഇതനുസരിച്ചാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് നിർണായക തീരുമാനമെടുത്തത്

Samayam Malayalam 14 Sept 2020, 10:37 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻ്റെ സസ്‌പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം.
Samayam Malayalam former it secretary m sivasankar suspension extended four months
എം ശിവശങ്കറിൻ്റെ സസ്‌പെൻഷൻ നാല് മാസത്തേക്ക് നീട്ടി; സാധാരണ നടപടിയെന്ന് സർക്കാർ


Also Read: വി മുരളീധരൻ്റെ പ്രസ്‌താവന തള്ളി കേന്ദ്രം; തിരുവനന്തപുരം സ്വർണക്കടത്ത് നയതന്ത്ര ബാഗ് മുഖേനെയെന്ന് ധനമന്ത്രാലയം

നാളെ മുതൽ 120 ദിവസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്‌പെൻഷൻ കലാവധി നീട്ടിയത് സിവിൽ സർവീസ് ചട്ടത്തിലെ 3(8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണെന്ന് സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് പുറമേ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ സത്യജിത് രാജൻ, ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ശിവശങ്കറിൻ്റെ സസ്‌പെൻഷൻ പുഃനപരിശോധിക്കാനായി സർക്കാർ നിയോഗിച്ചത്.

അഖിലേന്ത്യ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌ത് 60 ദിവസം കഴിയുമ്പോൾ തീരുമാനം പുനഃപരിശോധിക്കണം. ഇത് പ്രകാരമാണ് സർക്കാർ മൂന്നംഗസമിതിയെ വിഷയം ഏൽപ്പിച്ചത്.

സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുപ്പം പുലർത്തിയതാണ് ശിവശങ്കറിന് തിരിച്ചടിയായത്. മുഖ്യമന്ത്രിയുടെ വിശ്വസ്‌താനയ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ സ്വർണക്കടത്ത് അന്വേഷിക്കുന്ന ഏജൻസികൾ അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു.

Also Read: സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്‍റ സാന്നിധ്യം; രോഗ വ്യാപന തോത് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി

അതിനിടെ സ്വർണക്കടത്ത് നയതന്ത്ര ബാഗ് മുഖേനെ അല്ലെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെ പ്രസ്‌താവന തള്ളി കേന്ദ്രം രംഗത്തെത്തി. സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗിലെന്ന് കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയിൽ രേഖാമൂലം വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയുടെ ഉന്നത സ്വാധീനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ വ്യക്തമായതും കൃത്യമായതുമായ അന്വേഷണം നടത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. എംപിമാരായ ആൻ്റോ ആൻ്റിണി, എൻകെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്