ആപ്പ്ജില്ല

'കരയാത്ത ഗൗരി, തളരാത്ത ഗൗരി': പോരാട്ടവീര്യത്തിന് ഇന്ന് 102-ാം പിറന്നാൾ

കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാളിന് ആഘോഷങ്ങളില്ല. കൊവിഡ് ക്വാറൻ്റൈനിലാണ് ഗൗരിയമ്മ ഇപ്പോൾ.

Samayam Malayalam 7 Jul 2020, 11:53 am
ആലപ്പുഴ. കേരള രാഷ്ട്രീയത്തിലെ ധീരതയുടെ പെൺമുഖമായ കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 102 വയസ്സ്. എന്നാൽ കൊവിഡ് റിവേഴ്സ് ക്വാറൻ്റൈനിലുള്ള ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആഘോഷങ്ങളില്ല. ശാരീരിക അവശതകള്‍ മൂലം ഗൗരിയമ്മ കുറച്ചു കാലമായി പുറത്തേയ്ക്ക് ഇറങ്ങുന്നുമുല്ല. കൊവിഡ് സാഹചര്യത്തിൽ ആലപ്പുഴയിലെ വീട്ടിലേയ്ക്ക് സന്ദര്‍ശകരെയും അനുവദിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍.
Samayam Malayalam കെ ആര്‍ ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാൾ
കെ ആര്‍ ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാൾ


1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. എന്നാൽ നാള്‍ അനുസരിച്ച് മിഥുനമാസത്തിലെ തിരുവോണത്തിലാണ് സാധാരണമായി പിറന്നാള്‍ ആഘോഷിക്കുന്നത്. ലോകത്ത് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിസഭാംഗം എന്ന നിലയിലാണ് ഗൗരിയമ്മയ്ക്ക് ചരിത്രത്തിൽ സ്ഥാനം. 957, 1967, 1980, 1987 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഗൗരിയമ്മ മന്ത്രിസഭാംഗമായി. ഭൂപരിഷ്കരണ നിയമമടക്കം നിയമസഭയിൽ അവതരിപ്പിച്ച് നടപ്പിൽ വരുത്തിയത് ഗൗരിയമ്മയായിരുന്നു.

Also Read: എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

1957ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മന്ത്രിയുമായിരുന്ന ടിവി തോമസും ഗൗരിയമ്മയും തമ്മിലുള്ള വിവാഹം. 1964ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഎമ്മിൻ്റെ ഭാഗമായി. എന്നാൽ 1994ൽ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിലായിരുന്നു ഗൗരിയമ്മ സിപിഎമ്മിൽ നിന്ന് പുറത്തായത്. തുടര്‍ന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഗൗരിയമ്മ യുഡിഎഫിൻ്റെ ഘടകകക്ഷിയായി.

Also Read: കോണ്‍സുലേറ്റ് ജോലി പോയ ഉടന്‍ ഐടി വകുപ്പില്‍; പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം, സ്വപ്‌നയുടെ വളര്‍ച്ച

ആത്മകഥ എന്ന പേരിൽ കെ ആര്‍ ഗൗരിയമ്മ പുറത്തിറക്കിയ ആത്മകഥയ്ക്ക് 2011ൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്