കൊച്ചി: താൻ തെറ്റു ചെയ്തിട്ടില്ലെന്നും മനസാക്ഷി ശുദ്ധമാണെന്നും മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. പാര്‍ട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ബോധ്യമെന്നും തിരിച്ചായിരുന്നെങ്കിൽ കേസിൽ മുൻകൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം ഫ്ലൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദ നടപടികളെ അദ്ദേഹം ന്യായീകരിച്ചു സംസാരിച്ചു.
Also Read: കൊവിഡിനിടെ രാജ്യത്ത് ധനികര്‍ കൂടുതൽ ധനികരായി; 13.8 കോടി ദരിദ്രര്‍ക്ക് 94000 രൂപ വീതം കൊടുക്കാം
ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും ഉള്‍പ്പെടെ എല്ലാ സര്‍ക്കാരുകളും മൊബിലൈസേഷൻ അഡ്വാൻസ് നല്‍കാറുണ്ടെന്നും എന്നാൽ അതാണ് തന്‍റെ പേരിലുള്ള കുറ്റമെന്നും അദ്ദേഹം പറഞ്ഞു. സിമൻറും കമ്പിയും ഇല്ലാത്തത് തന്‍റെ കുറ്റമല്ലെന്നും അത് കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
കേസിൽ അറസ്റ്റിലാകുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തെന്ന ബോധ്യം ഉപബോധമനസ്സിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ താൻ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുമായിരുന്നു. ഒരു ഗവൺമെൻ്റ് പറഞ്ഞാൽ കേള്‍ക്കുന്ന ഒരു എസ്എച്ച്ഓയും റൈറ്ററുമുണ്ടെങ്കിൽ ഏതു കൊലകൊമ്പനെയും കേസിൽ കുടുക്കാമെന്നും അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
Also Read: കൊവിഡിനിടെ രാജ്യത്ത് ധനികര്‍ കൂടുതൽ ധനികരായി; 13.8 കോടി ദരിദ്രര്‍ക്ക് 94000 രൂപ വീതം കൊടുക്കാം
ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും ഉള്‍പ്പെടെ എല്ലാ സര്‍ക്കാരുകളും മൊബിലൈസേഷൻ അഡ്വാൻസ് നല്‍കാറുണ്ടെന്നും എന്നാൽ അതാണ് തന്‍റെ പേരിലുള്ള കുറ്റമെന്നും അദ്ദേഹം പറഞ്ഞു. സിമൻറും കമ്പിയും ഇല്ലാത്തത് തന്‍റെ കുറ്റമല്ലെന്നും അത് കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
കേസിൽ അറസ്റ്റിലാകുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തെന്ന ബോധ്യം ഉപബോധമനസ്സിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ താൻ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുമായിരുന്നു. ഒരു ഗവൺമെൻ്റ് പറഞ്ഞാൽ കേള്‍ക്കുന്ന ഒരു എസ്എച്ച്ഓയും റൈറ്ററുമുണ്ടെങ്കിൽ ഏതു കൊലകൊമ്പനെയും കേസിൽ കുടുക്കാമെന്നും അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.