മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിക്കും നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി എംഎസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി വിപി അഹ്മദ് സഹീർ. ഈ തെരെഞ്ഞെടുപ്പിലെ തോൽവിയുടെ കാരണക്കാർ മുഖ്യമായും രണ്ട് പേരാണെന്ന് പറഞ്ഞാണ് അഹമ്മദ് സമീർ എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനങ്ങൾ ഉന്നയിച്ചത്. സാദിഖലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെയാണ് അഹമ്മദ് സഹീറിന്റെ വിമർശനങ്ങളെല്ലാം. 'രാജാക്കന്മാർ നഗ്നരാണു. കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത് മുസ്ലിം ലീഗും കോൺഗ്രസ്സുമാണെന്ന് തോന്നിപോവും ഈ തെരെഞ്ഞെടുപ്പ് ഫലം കണ്ടാൽ. അധികാരത്തോടുള്ള ആർത്തിക്കാർക്കും ,ചില അരമുറി ബുദ്ധിജീവികളുടെ വാക്കുകൾ കേട്ട് തുള്ളുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല' എന്ന് പറഞ്ഞാണ് സഹീർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
Also Read : കോൺഗ്രസിന് 'എംഎൽഎമാരില്ലാതെ' നാല് ജില്ലകൾ; യുഡിഎഫ് പ്രതിനിധികളില്ലാതെ ഒന്നും
ആവേശം കൊള്ളിക്കുന്നതിന് വേണ്ടി പരാജയത്തെ കുറച്ച് കാണിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും നേതൃത്വത്തിലുള്ളവരുടെ ഭാഗത്ത് നിന്ന് വരുമെന്നും അത്തരത്തിലുള്ളവരുടെ വാക്കുകൾ കേട്ട് തുള്ളരുതെന്നും സഹീർ സഹപ്രവർത്തകരോട് പറയുന്നു. സ്വന്തമായ ചിന്തകളിലൂടെ ഈ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
'ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്ന ഉമർ ഇബ്നു ഖത്താബ് പോലും അണികളോട് പറഞ്ഞിരുന്നത് "എനിക്കെന്തെങ്കിലും തെറ്റുപറ്റിയാൽ നിങ്ങളത് തിരുത്തണം" എന്നായിരുന്നു. എന്നാൽ സമുദായത്തിന്റെ പേരും പറഞ്ഞ് മേനി നടിക്കുന്ന പാർട്ടിയിൽ തിരുത്തുന്നത് പോയിട്ട് ഒരു അഭിപ്രായം പോലും പറയാൻ ധൈര്യമുണ്ടാവാറില്ല പലർക്കും. അത്രമേൽ ഉണ്ട് പാർട്ടിക്കകത്ത് ജനാധിപത്യം' സമീർ വിമർശിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം ലീഗ് സാധ്യതകൾ ഇല്ലാതാക്കി. അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതെന്നും സഹീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും സഹീർ വിമർശനം ഉയർത്തി. ഹാഗിയ സോഫിയ ലേഖനം ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകറ്റിയെന്നും വിപി അഹ്മദ് സഹീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
Also Read : കോൺഗ്രസിന് 'എംഎൽഎമാരില്ലാതെ' നാല് ജില്ലകൾ; യുഡിഎഫ് പ്രതിനിധികളില്ലാതെ ഒന്നും
ആവേശം കൊള്ളിക്കുന്നതിന് വേണ്ടി പരാജയത്തെ കുറച്ച് കാണിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും നേതൃത്വത്തിലുള്ളവരുടെ ഭാഗത്ത് നിന്ന് വരുമെന്നും അത്തരത്തിലുള്ളവരുടെ വാക്കുകൾ കേട്ട് തുള്ളരുതെന്നും സഹീർ സഹപ്രവർത്തകരോട് പറയുന്നു. സ്വന്തമായ ചിന്തകളിലൂടെ ഈ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
'ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്ന ഉമർ ഇബ്നു ഖത്താബ് പോലും അണികളോട് പറഞ്ഞിരുന്നത് "എനിക്കെന്തെങ്കിലും തെറ്റുപറ്റിയാൽ നിങ്ങളത് തിരുത്തണം" എന്നായിരുന്നു. എന്നാൽ സമുദായത്തിന്റെ പേരും പറഞ്ഞ് മേനി നടിക്കുന്ന പാർട്ടിയിൽ തിരുത്തുന്നത് പോയിട്ട് ഒരു അഭിപ്രായം പോലും പറയാൻ ധൈര്യമുണ്ടാവാറില്ല പലർക്കും. അത്രമേൽ ഉണ്ട് പാർട്ടിക്കകത്ത് ജനാധിപത്യം' സമീർ വിമർശിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം ലീഗ് സാധ്യതകൾ ഇല്ലാതാക്കി. അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതെന്നും സഹീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും സഹീർ വിമർശനം ഉയർത്തി. ഹാഗിയ സോഫിയ ലേഖനം ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകറ്റിയെന്നും വിപി അഹ്മദ് സഹീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.