ആപ്പ്ജില്ല

എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരായില്ല; മുൻകൂർ ജാമ്യാപേക്ഷ നൽകി എം ശിവശങ്കർ

സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ കുടുക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നുമാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ എം ശിവശങ്കറിൻ്റെ വാദം.

Samayam Malayalam 14 Oct 2020, 4:04 pm
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍. ഇഡി തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. എം ശിവശങ്കറിനെതിരെ കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.
Samayam Malayalam M Sivasankar
എം ശിവശങ്കർ Photo: The Times of India/File


ഇഡി തന്നെ മനഃപൂര്‍വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ആരോപിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമായി താൻ വാട്സാപ്പിൽ നടത്തിയ സംഭാഷണം എൻഫോഴ്സ്മെൻ്റ് കോടതിയിൽ തെളിവായി സമര്‍പ്പിച്ചിരുന്നുവെന്നും എന്നാൽ സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും എം ശിവശങ്കര്‍ വാദിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നതെന്നും എം ശിവശങ്കര്‍ വ്യക്തമാക്കി. സ്വപ്ന സുരേഷുമായി പിന്നീട് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും പരസ്പരം സമ്മാനങ്ങള്‍ നല്‍കിയതായും ശിവശങ്കര്‍ വ്യക്തമാക്കി.

Also Read: മാ‍ര്‍ക്സിസ്റ്റ് പാ‍ർട്ടിയെ മാറ്റിനി‍ര്‍ത്താൻ ഏത് പാര്‍ട്ടിക്ക് കഴിയും? കെ എം മാണി അന്ന് പറഞ്ഞത്

യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നല്‍കിയ പണം ലോക്കറിൽ വെക്കാനാണ് തന്‍റെ സഹായം തേടിയെന്നും ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമായി സംസാരിച്ചതെന്നും എം ശിവശങ്കര്‍ പറയുന്നു. എന്നാൽ ഈ സംഭവത്തെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തന്നെ 30 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിട്ടുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

Also Read: ആഴ്ചകൾ മാത്രം ബാക്കി; ഓക്സ്ഫഡ് കൊവിഡ് 19 വാക്സിൻ അന്തിമ ക്ലിനിക്കൽ ഫലം നവംബറിൽ

അതേസമയം, കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിര്‍ദേശിച്ചെങ്കിലും എം ശിവശങ്കര്‍ ഇതുവരെ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്