പത്തനംതിട്ട: എസ്എഫ്ഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി. ശനിയാഴ്ച പുലർച്ചെ തിരുവല്ല ബിലീവേഴ്ഷ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ എട്ട് വർഷമായി സാജൻ കിടപ്പിലായിരുന്നു.
സിപിഎം മുൻ മൂന്നാർ ഏറിയ കമ്മിറ്റി അംഗം കൂടിയായിരുന്നു സാജൻ മാത്യു. 2012 ൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വെച്ച് നടന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവേ സാജൻ ഉൾപ്പടെയുള്ളവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. അപാകത തുടർന്ന് അരയ്ക്ക് താഴെ തളർന്നുപോയ സാജൻ എട്ട് വർഷമായി ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.
സജനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം സതീഷ് പോൾ, എംജി യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാൻ ജിനീഷ് എന്നിവർ അന്ന് അപകടത്തിൽ മരിച്ചിരുന്നു. സാജൻ സഹോദരി നിഷയുടെയും ഭർത്താവിന്റെയും പരിചരണത്തിൽ ആറന്മുളയിലാണ് കഴിഞ്ഞിരുന്നത്. മുണ്ടക്കയം പെരുവന്താനം കളരിക്കൽ കെ. സി മാത്യുവാണ് സാജന്റെ പിതാവ്. മേരിക്കുട്ടിയാണ് അമ്മ. രക്തത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാജൻ മാത്യു.