ആപ്പ്ജില്ല

നാല് മൃതദേഹങ്ങൾ കണ്ടെത്തി: മരിച്ചവരെ തിരിച്ചറിഞ്ഞില്ല

ചെങ്ങന്നൂർ, പാണ്ടനാട്, മംഗലം മേഖലകളിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥ തിരിച്ചടിയാകുന്നു.

Samayam Malayalam 18 Aug 2018, 1:36 pm
ആലപ്പുഴ: പ്രളയത്തിൽ ആലപ്പുഴ ജില്ലയിൽ ആറുകൾ കരകവിഞ്ഞ് ഒഴുകിയതിന് പുറമേ വേമ്പനാട്ട് കായലിലെ ജലനിരപ്പും ഉയർന്നു. ചെങ്ങന്നൂർ പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്ത് നിന്ന് രക്ഷാപ്രവർത്തകർ നാല്‌ മൃതദേഹങ്ങൾ കണ്ടെത്തി. എന്നാൽ ആരൊക്കെയാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പരുമല ആശുപത്രി മോർച്ചറിയിൽ വെക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.മോർച്ചറിയിൽ സ്ഥലമില്ലാത്തതിനാൽ ആശുപത്രി വരാന്തയിൽ തന്നെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.
Samayam Malayalam kerala flood 2


ആലപ്പുഴ ബീച്ചിന് സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ചെങ്ങന്നൂർ, പാണ്ടനാട്, മംഗലം മേഖലകളിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥ തിരിച്ചടിയാകുന്നു.ചെങ്ങന്നൂരിൽ കൂടുതൽ ദുരന്തമുണ്ടാകുമെന്നും വാർത്തയുണ്ട്. നാലാം ദിവസവും നിരവധി പേർ വീടുകളുടെ മുകളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. അടിയന്തര സഹായമായി സംസ്ഥാനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, ചെങ്ങന്നൂർ, ആലുവ, ചാലക്കുടി മേഖലകളിൽ മരുന്നും വസ്ത്രങ്ങളും ഭക്ഷണവും ആവശ്യമാണെന്ന് അറിയിപ്പുകൾ ലഭിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്