തിരുവനന്തപുരം։ ഓണ്‍ലൈന്‍ വഴി ക്ലാസെടുത്ത വനിതാ അധ്യാപകരെ അവഹേളിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പ്ലസ്ടൂ വിദ്യാര്‍ത്ഥികളാണ് സഭ്യമല്ലാത്ത സന്ദേശങ്ങള്‍ അയച്ചതിന് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
Also Read : 'നിസർഗ' ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകും; കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വിശദാംശങ്ങൾ
ജൂണ്‍ ഒന്ന് മുതലാണ് വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇതില്‍ ചില അധ്യാപികമാര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തികരിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, യൂ ട്യൂബ്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അപമാനിച്ചതായി ചൂണ്ടിക്കാണിച്ച് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ നാല് വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പോലീസ് പിടിച്ചെടുത്തു. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ മലപ്പുറം സ്വദേശിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Also Read : വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
അധ്യാപികമാര്‍ക്കെതിരെ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തതു. അധ്യാപികമാര്‍ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ഉടനെ വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും എന്ന് ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.
Also Read : 'നിസർഗ' ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകും; കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വിശദാംശങ്ങൾ
ജൂണ്‍ ഒന്ന് മുതലാണ് വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇതില്‍ ചില അധ്യാപികമാര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തികരിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, യൂ ട്യൂബ്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അപമാനിച്ചതായി ചൂണ്ടിക്കാണിച്ച് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ നാല് വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പോലീസ് പിടിച്ചെടുത്തു. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ മലപ്പുറം സ്വദേശിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Also Read : വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
അധ്യാപികമാര്‍ക്കെതിരെ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തതു. അധ്യാപികമാര്‍ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ഉടനെ വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും എന്ന് ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.