മൂന്നാര്‍: മൂന്നാര്‍ പോലീസ് സ്റ്റേഷനിൽ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്നാര്‍ എസ്ഐ കെ എസ് ശ്യാംകുമാർ, എഎസ്ഐ എൻ രാജേഷ്, എസ്സിപി ഒ എം തോമസ്, സി പി ഒ അബ്ദുൾ സലാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്നാര്‍ ഡിവൈഎസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറാണ് നടപടി സ്വീകരിച്ചത്.
കസ്റ്റഡി മര്‍ദ്ദനത്തിൽ ക്രിമിനൽ കേസ് പ്രതിയായ മൂന്നാർ സ്വദേശി സതീശന് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോളാണ് പ്രതി മര്‍ദ്ദമേറ്റ കാര്യം വെളിപ്പെടുത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി എസ്ഐയെയും മൂന്ന് പോലീസുകാരെയും ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മൂന്നാറിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസിലാണ് സതീശൻ അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യുന്നതിടെയാണ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്.
കസ്റ്റഡി മര്‍ദ്ദനത്തിൽ ക്രിമിനൽ കേസ് പ്രതിയായ മൂന്നാർ സ്വദേശി സതീശന് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോളാണ് പ്രതി മര്‍ദ്ദമേറ്റ കാര്യം വെളിപ്പെടുത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി എസ്ഐയെയും മൂന്ന് പോലീസുകാരെയും ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മൂന്നാറിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസിലാണ് സതീശൻ അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യുന്നതിടെയാണ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്.