പത്തനംതിട്ട: ഏറെ വിവാദങ്ങള്‍ക്കൊടുവിൽ നാലു ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് പ്രത്യേക പോലീസ് അനുമതിയോടെ ഇവര്‍ ദര്‍ശനം നടത്തിയത്. വിലക്കുകള്‍ മറികടന്ന് സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. ഇക്കുറി പ്രതിഷേധങ്ങളൊന്നും ഇവര്‍ക്കെതിരെ ഉയര്‍ന്നില്ലെന്നത് ഏറെ ശ്രദ്ധേയമായി. അനുഗ്രഹവും അരവണയുമായി ഞങ്ങളിതാ മടങ്ങുന്നേ എന്നാണ് ദര്‍ശനം നടത്തിയ ശേഷം ട്രാൻസ്‍ജെൻഡറുകളിൽ ഒരാളായ അനന്യ ഫേസ്ബുക്കിൽ കുറിച്ചത്. മലചവിട്ടി പടിചവിട്ടി അയ്യനെക്കണ്ടു മതിയാവോളം, മാളികപ്പുറത്തമ്മയ്ക്കു തേങ്ങയുമുരുട്ടി, മരകൂട്ടത്തണലിൽ അൽപനേരം വിശ്രമിച്ചു മലയിറങ്ങും. സന്തോഷം ... നന്ദി കൂടെനിന്ന എല്ലാവര്‍ക്കും പങ്കുവച്ച ചിത്രത്തോടൊപ്പം അനന്യ കുറിച്ചിട്ടുണ്ട്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് മലകയറിയത്.
കഴിഞ്ഞ ഞായറാഴ്ച മലകയറാനെത്തിയ ട്രാൻസ്‍ജെൻഡേഴ്സിനെതിരെ പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും തന്ത്രിയുടേയും കൊട്ടരത്തിന്‍റേയും പ്രത്യേക അനുമതിയോടെ മലകയറാമെന്നും പോലീസ് പിന്നീട് അറിയിക്കുകായായിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് ഇവര്‍ക്ക് വഴിതെളിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച മലകയറാനെത്തിയ ട്രാൻസ്‍ജെൻഡേഴ്സിനെതിരെ പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും തന്ത്രിയുടേയും കൊട്ടരത്തിന്‍റേയും പ്രത്യേക അനുമതിയോടെ മലകയറാമെന്നും പോലീസ് പിന്നീട് അറിയിക്കുകായായിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് ഇവര്‍ക്ക് വഴിതെളിഞ്ഞത്.