കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടിയിൽ കാട്ടാനകളുടെ ദുരൂഹമരണം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് കാട്ടാനകളാണ് ചെരിഞ്ഞത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
Also Read: കെഎസ്ആർടിസിയെ വെല്ലുവിളിച്ച് വീണ്ടും സമാന്തര സര്‍വീസ്; സ്വകാര്യ ബസുകള്‍ പിടിയിൽ
മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുണ്ടക്കൈ ഏലമല, പുത്തുമല, കാട്ടിമറ്റം, ചൂരൽമല എന്നിവിടങ്ങളിലാണ് നാല് ആനകൾ ചെരിഞ്ഞത്. അവസാനമായി, കഴിഞ്ഞ ദിവസം ഏലമലയിൽ പിടിയാന ആണ് ചെരിഞ്ഞത്. ജനുവരി 26, 28, 31 എന്നീ തിയതികളിലാണ് മറ്റ് മൂന്ന് ആനകളും ചെരിഞ്ഞത്. കാട്ടിമറ്റം വനത്തിൽ ചെരിഞ്ഞ ആദ്യ ആനയുടെ കൊമ്പ് ഊരിയെടുത്ത നിലയിലായിരുന്നു. സംഭവത്തിൽ ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പീര്‍ മുഹമ്മദ് ഷായെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
Also Read: കുടിവെള്ളം മുട്ടിച്ച് പാമ്പ്!! ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ! നിസഹായരായി കുടുംബം
കാട്ടാനകളെ മനഃപൂര്‍വം വിഷം നൽകി കൊന്നതാണോയെന്നും വനം വകുപ്പിന് സംശയമുണ്ട്. പൂക്കോട് വെറ്റിനറി സർവകലാശാല, റീജിനൽ കെമിക്കൽ ലബോറട്ടറി എന്നിവിടങ്ങളിലേക്ക് മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചൂരൽമലയിലെ കാട്ടാനയുടെ ജഡത്തിൽ നിന്ന് പൂപ്പലുകള്‍ കണ്ടെത്തിയെങ്കിലും പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ അണുബാധയേറ്റു മരിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. എല്ലാവര്‍ഷവും അണുബാധയേറ്റ് ആനകൾ ചെരിയാറുണ്ട്.
Also Read: മണ്ണടിയിൽ മോഷണം പതിവ്; ആവശ്യം വാഴയിലയും കരിക്കും മരിച്ചീനിയും!!