കൊച്ചി: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റെന്ന് ഫാ പോൾ തേലേക്കാട്ട്. എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാ പോളിന്റെ പരാമർശം.
"ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോർട്ടിൽ ജോൺ പോൾ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വർഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിർദ്ദേശം അവഗണിച്ച് ആൾക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേൽ നിഴൽ വീണിരിക്കുകയാണ്." പോൾ തേലേക്കാട്ട് പറയുന്നു.
പഴയകാലത്ത് ഇത്തരം തീരുമാനങ്ങളിൽ ചെകുത്താന്റെ വക്കീൽ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകൾ സമർപ്പിച്ച് വിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇപ്പോഴും ആ തസ്തികയുണ്ട്. ഈ നാമകരണ പരിപാടിയിലും അത്തരമൊരാൾ ഉണ്ടായിരുന്നു. ഈ നിഴൽ വീഴ്ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണ കോടതികളിലും സഭയ്ക്കുണ്ട്. അവർ വല്ലതും അറിയുന്നുണ്ടോയെന്നാണ് ചോദ്യം.
ഇവിടെ ചില ദിവ്യന്മാർക്ക് ദൈവം നിപ വൈറസിനെ അകറ്റിക്കൊടുക്കുന്നു. രോഗശാന്തി നടത്തുന്നു. ആൾ ദൈവങ്ങളുടെ നടനവേദി കണ്ട് ആൾക്കൂട്ടം ഹർഷോന്മാദത്തിലാണ്, പോൾ തേലേക്കാട്ട് പറയുന്നു.
"ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോർട്ടിൽ ജോൺ പോൾ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വർഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിർദ്ദേശം അവഗണിച്ച് ആൾക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേൽ നിഴൽ വീണിരിക്കുകയാണ്." പോൾ തേലേക്കാട്ട് പറയുന്നു.
പഴയകാലത്ത് ഇത്തരം തീരുമാനങ്ങളിൽ ചെകുത്താന്റെ വക്കീൽ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകൾ സമർപ്പിച്ച് വിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇപ്പോഴും ആ തസ്തികയുണ്ട്. ഈ നാമകരണ പരിപാടിയിലും അത്തരമൊരാൾ ഉണ്ടായിരുന്നു. ഈ നിഴൽ വീഴ്ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണ കോടതികളിലും സഭയ്ക്കുണ്ട്. അവർ വല്ലതും അറിയുന്നുണ്ടോയെന്നാണ് ചോദ്യം.
ഇവിടെ ചില ദിവ്യന്മാർക്ക് ദൈവം നിപ വൈറസിനെ അകറ്റിക്കൊടുക്കുന്നു. രോഗശാന്തി നടത്തുന്നു. ആൾ ദൈവങ്ങളുടെ നടനവേദി കണ്ട് ആൾക്കൂട്ടം ഹർഷോന്മാദത്തിലാണ്, പോൾ തേലേക്കാട്ട് പറയുന്നു.