ആപ്പ്ജില്ല

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന് സഭ

സിസ്റ്റർ ലൂസി കളപ്പുരയുടെ കുടുംബത്തിന് സഭ കത്തയച്ചു.

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). മഠത്തിൽ നിന്ന് മകളെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് എഫ്‍സിസി കത്തയച്ചു.
Samayam Malayalam Lucy kalapura
സിസ്റ്റർ ലൂസി കളപ്പുര


അതേസമയം സഭയുടെ നടപടിക്കെതിരെ അപ്പീൽ നൽകിക്കൊണ്ട് നിയമവഴി തേടാനാകുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ റോം, ന്യൂഡൽഹി എന്നിവിടങ്ങളിലെ സഭാ പ്രതിനിധികള്‍ക്ക് അപ്പീൽ അയച്ചു. അതുകൊണ്ട് മഠത്തിൽ നിൽക്കാൻ സാധിക്കും. തന്നോട് പുറത്ത് പോകാൻ പറയാൻ സഭയ്ക്ക് അധികാരമില്ല. ഇത് നിയമപരമായി സാധ്യവുമല്ല. തൻ്റെ കുടുംബത്തിലേക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

മെയ് 11 ന് ചേര്‍ന്ന ജനറൽ കൗൺസിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നൽകിയതോടെയാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭയുടെ പ്രതികാര നടപടികൾ തുടങ്ങിയത്. സഭ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുരയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സഭ അറിയിച്ചിരുന്നു.

ആഗസ്റ്റ് ഏഴിനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയെന്നുള്ള അറിയിപ്പ് ഉണ്ടാകുന്നത്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചുവെന്നാണ് എഫ്‍സിസിയുടെ ആരോപണം. പത്ത് ദിവസത്തിനുള്ളില്‍ മഠം വിട്ടു പോകണമെന്നാണ് പുറത്താക്കല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.

വയനാട് മാനന്തവാടി കാരയ്ക്കാമല വിമല ഹോം അംഗമാണ് സിസ്റ്റർ ലൂസി. സ്വന്തമായി കാര്‍ വാങ്ങിയതും വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും അടക്കമുള്ള കാര്യങ്ങളും കാണിച്ച് സിസ്റ്റര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്