കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. അടുത്ത വ്യാഴാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഹൈക്കോടതിയാണ് ജാമ്യം പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. അടുത്തമാസം ആറ് വരെ റിമാൻഡ് ചെയ്ത ബിഷപ്പിനെ പാലാ സബ്ജയിലിൽ എത്തിച്ചു. ബിഷപ്പിനെ അടച്ചത് സി ക്ലാസ് സെല്ലിലാണ്.സെല്ലിൽ കട്ടിൽ ലഭ്യമല്ല. ബിഷപ്പിന്റെ സഹതടവുകാർ പെറ്റി കേസ് പ്രതികളാണ്.
ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ ആറാം തീയതി വരെയാണ് റിമാൻഡ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റിലായ ബിഷപ്പിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ബിഷപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്യാൻ വിധി വന്നത്.
ഇന്നലെ ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മഠത്തിൻ്റെ ഒന്നാം നിലയിലെ 20-ാം നമ്പര്‍ ഗസ്റ്റ് മുറിയിൽ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ 10.20ഓടെയാണ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്. താൻ ധരിച്ചിരുന്ന വസ്ത്രം പോലീസ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ ആറാം തീയതി വരെയാണ് റിമാൻഡ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റിലായ ബിഷപ്പിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ബിഷപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്യാൻ വിധി വന്നത്.
ഇന്നലെ ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മഠത്തിൻ്റെ ഒന്നാം നിലയിലെ 20-ാം നമ്പര്‍ ഗസ്റ്റ് മുറിയിൽ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ 10.20ഓടെയാണ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്. താൻ ധരിച്ചിരുന്ന വസ്ത്രം പോലീസ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.