ആപ്പ്ജില്ല

'അവൻ ഒരിക്കൽ പറഞ്ഞു വട്ടവടക്കാരൻ സയന്‍റിസ്റ്റ് ആകുമെന്ന്'

പഠിക്കാൻ പണം കണ്ടെത്താനായി രാത്രികാലങ്ങളിൽ പോസ്റ്ററൊട്ടിക്കാൻ പോയി

Samayam Malayalam 3 Jul 2018, 9:45 am
കൊച്ചി: ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ നിന്നായിരുന്നു അഭിമന്യു മഹാരാജാസ് കോളേജിൽ പഠനത്തിനായി എത്തിയത്. തന്‍റെ പഠനത്തിനുള്ള ചെലവിനായി വട്ടവടയിലെ തന്‍റെ വീട്ടിലേയ്ക്ക് വിളിയ്ക്കരുതെന്ന് അഭിമന്യുവിന് നിര്‍ബന്ധമുണ്ടായിരുന്നു. പണം കണ്ടെത്താനായി രാത്രികാലങ്ങളിൽ സിനിമാപോസ്റ്റര്‍ ഒട്ടിക്കാനും മറ്റും അഭിമന്യു പോയിരുന്നതായി കൂട്ടുകാര്‍ പറയുന്നു.
Samayam Malayalam abhimanyu


പഠിക്കാൻ മിടുക്കനായിരുന്ന അഭിമന്യുവിന്‍റെ ആഗ്രഹം ശാസ്ത്രജ്ഞനാകാനായിരുന്നു. ഒരിക്കൽ അവൻ പറഞ്ഞു ഒരു വട്ടവടക്കാരൻ സയന്‍റിസ്റ്റ് ആകുമെന്ന്.

കഴിഞ്ഞ വര്‍ഷം കോളേജിൽ ചേരുമ്പോള്‍ ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് പഴയ ഹോസ്റ്റലിലും യൂണിയൻ ഓഫീസിലുമായിരുന്നു അഭിമന്യുവും സുഹൃത്തുക്കളും കഴിഞ്ഞിരുന്നത്. എന്നാൽ തന്‍റെ സുഹൃത്തുക്കള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന് പരിഹാരം വേണമായിരുന്നു അഭിമന്യുവിന്. ഹോസ്റ്റലിനു വേണ്ടിയുള്ള വിദ്യാര്‍ഥിസമരത്തെ മുന്നിൽനിന്ന് നയിച്ചത് അഭിമന്യവായിരുന്നു.

നിലവിലെ ഹോസ്റ്റൽ സെക്രട്ടറി കൂടിയായ അഭിമന്യു എൻഎസ്എസിന്‍റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. തുടര്‍ന്ന് യൂണിറ്റിന്‍റെ വോളന്‍റിയര്‍ സെക്രട്ടറിപദത്തിലേയ്ക്കുമെത്തി.

സഹോദരി കൗസല്യയുടെ വിവാഹത്തിനുള്ള വകതേടിയുള്ള ഓട്ടപ്പാച്ചിലിലായിരുന്നു അഭിമന്യു. കഴിഞ്ഞ ദിവസം വട്ടവടയിൽ പോയ അഭിമന്യു പച്ചക്കറിലോറിയിൽ കയറിയാണ് തിരികെ മൂന്നാറിലെത്തിയത്. അവിടെ നിന്നും ബസിന് എറണാകുളത്തേയ്ക്ക്. എന്നാൽ അത് അഭിമന്യുവിന്‍റെ അവസാനയാത്രയായിരിക്കുമെന്ന് ആരും കരുതിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്