തിരുവനന്തപുരം: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോളിന്റെ സംസ്കാരം ഇന്ന് നടക്കും. ഭരണകർത്താവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ബാബു പോൾ ഇന്നലെ പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്ന് വൈകിട്ട് നാലു മണിക് ബാബു പോളിന്റെ സ്വദേശമായ പെരുമ്പാവൂർ കുറുപ്പംപടി സെന്റ്. മേരീസ് യാക്കോബായ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ട് പോയി. ഇന്ന് 12 മണിയോടെ ബാബു പോളിന്റെ പിതാവ് പി.എ പൗലോസ് കോർ എപ്പിസ്ക്കോപ്പയുടെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, കെ. രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
ഇന്നലെ മൃതദേഹം തിരുവനന്തപുരം പുന്നൻ റോഡിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തി. പിന്നീട് കവടിയാറുള്ള സ്വവസതിയിലേക്ക് കൊണ്ട് പോയി. അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഇന്ന് മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ട് പോയത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ട് പോയി. ഇന്ന് 12 മണിയോടെ ബാബു പോളിന്റെ പിതാവ് പി.എ പൗലോസ് കോർ എപ്പിസ്ക്കോപ്പയുടെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, കെ. രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
ഇന്നലെ മൃതദേഹം തിരുവനന്തപുരം പുന്നൻ റോഡിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തി. പിന്നീട് കവടിയാറുള്ള സ്വവസതിയിലേക്ക് കൊണ്ട് പോയി. അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഇന്ന് മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ട് പോയത്.