ആപ്പ്ജില്ല

'കാൻസർ രോഗിയെ സീറ്റിനു മുന്നിലെത്തിക്കണം'; കട്ടപ്പന സബ് രജിസ്ട്രാരുടെ കസേര തെറിച്ചു

രോഗബാധിതനെ തന്റെ മേശയ്ക്ക മുന്നിൽ എത്തിച്ചാൽ മാത്രമേ രജിസ്ട്രേഷൻ നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നായിരുന്നു സബ് രജിസ്ട്രേരുടെ വാശി. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് രോഗിയെ കസേരയിൽ ഇരുത്തിയാണ് ബന്ധുക്കൾ എത്തിച്ചത്.

Samayam Malayalam 12 Aug 2020, 1:21 pm
കട്ടപ്പന: ഭൂമിയുടെ രജിസ്ട്രേഷന് രജിസ്ട്രാർ ഓഫീസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ സീറ്റിനു മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ. കിടപ്പുരോഗിയോട് ക്രൂരമായി പെരുമാറിയ സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെയാണ് മന്ത്രി ജി സുധാകരൻ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിൽ സസ്പെന്റ് ചെയ്തിരിക്കുന്നത്. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.
Samayam Malayalam മരിച്ച സുനീഷ്



കരുണാശേരി പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറും കാൻസർ രോഗിയുമായ സുനീഷ് ജോസഫിനാണ് സബ് രജിസ്ട്രാരിൽ നിന്നും മോശമായ അനുഭവം ഉണ്ടായത്. ഇതിനു പിന്നാലെ സുനീഷ് ജോസഫ് മരണപ്പെട്ടു. ഇതേത്തുടർന്നാണ് രജിസ്ട്രാർ സുനീഷിനോടു കാട്ടിയ ധാർഷ്ട്യം വെളിച്ചത്തായത്. ഈ മാസം ആറിന് ആംബുലൻസിലാണ് സുനീഷിനെ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത്.

Also Read: കർണാടകയിൽ ബസിനു തീപിടിച്ചു; രണ്ട് കുട്ടികളടക്കം അഞ്ച് പേർ വെന്തു മരിച്ചു

രോഗ ബാധിതനായ സുനീഷിനെ തന്റെ മേശക്കു മുന്നിലെത്തിച്ചെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടപടി സ്വീകരിക്കാനാകൂ എന്നായിരുന്നു സബ് രജിസ്ട്രാരുടെ വാശി. ഇദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചശേഷം മാത്രമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്