തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്‍റെ സ്വപ്‌നപദ്ധതിയായ കിഫ്ബിയെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ. ബജറ്റിൽ പ്രഖ്യാപിക്കാതെ പുറത്ത് നിന്ന് വായ്‌പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരൻ ആരോപിച്ചു. ടാക്സ് കണ്‍സള്‍ട്ടന്‍റ്സ് അസോസിയേഷന്‍റെ കേരള സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ പദ്ധതി പറയും പക്ഷെ തുക വകയിരുത്തില്ല. ബജറ്റിൽ നിന്ന് വായ്‌പയെടുക്കാതെ പുറത്ത് നിന്ന് വായ്‌പയെടുക്കും.25000 കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം പ്രഖ്യാപിച്ചത്. 3000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതു മരാമത്തിന് ആകെ ലഭിച്ചത് 129 കോടി മാത്രമെന്നും സുധാകരൻ ആരോപിക്കുന്നു.
ബജറ്റിന് ശേഷം 900 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. ഈ പദ്ധതികൾ ബജറ്റിൽ വെച്ചാൽ പോരെയെന്നും സുധാകരൻ ചോദിക്കുന്നു. സംസ്ഥാനം തുടങ്ങിയ കാലം തൊട്ടുള്ള ഇത്തരം തരികിട കളികൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും സുധാകരൻ ആരോപിക്കുന്നു.
G.Sudhakaran criticises KIFBI and its working
ബജറ്റിൽ പദ്ധതി പറയും പക്ഷെ തുക വകയിരുത്തില്ല. ബജറ്റിൽ നിന്ന് വായ്‌പയെടുക്കാതെ പുറത്ത് നിന്ന് വായ്‌പയെടുക്കും.25000 കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം പ്രഖ്യാപിച്ചത്. 3000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതു മരാമത്തിന് ആകെ ലഭിച്ചത് 129 കോടി മാത്രമെന്നും സുധാകരൻ ആരോപിക്കുന്നു.
ബജറ്റിന് ശേഷം 900 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. ഈ പദ്ധതികൾ ബജറ്റിൽ വെച്ചാൽ പോരെയെന്നും സുധാകരൻ ചോദിക്കുന്നു. സംസ്ഥാനം തുടങ്ങിയ കാലം തൊട്ടുള്ള ഇത്തരം തരികിട കളികൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും സുധാകരൻ ആരോപിക്കുന്നു.
G.Sudhakaran criticises KIFBI and its working