കൊച്ചി: ഗുരുതരമായ നിര്‍മാണത്തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ച പാലാരിവട്ടം പാലം താഴെ വീഴാതിരുന്നത് നിര്‍മാണ സമയത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെയും അപ്പോഴത്തെ എൻജിനീയര്‍മാരുടെയും ഭാഗ്യം കൊണ്ടെന്ന് മന്ത്രി ജി സുധാകരൻ. പാലം തകര്‍ന്നിരുന്നെങ്കിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജയിലിൽ പോയേനെയെന്ന് സുധാകരൻ പറഞ്ഞു. പാലം തകരാതിരുന്നത് നിര്‍മിച്ചവരുടെ കഴിവുകൊണ്ടോ ആത്മാര്‍ത്ഥത കൊണ്ടോ അല്ല ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതുകൊണ്ടാണെന്ന് സുധാകരൻ പറഞ്ഞു. പാലത്തിന് തകരാറുണ്ടെന്ന് പറഞ്ഞപ്പോള്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞത് ഇത് നോക്കേണ്ടത് താനാണോ എന്നാണ്. എന്നാൽ പാലത്തിന്‍റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷൻ ചെയര്‍മാനായ മന്ത്രിയ്ക്ക് നിര്‍മാണത്തിന്‍റെ മേൽനോട്ട ചുമതലയുണ്ടെന്നും മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത് നിര്‍മാണ നിരക്ഷരതയാണെന്നും സുധാകരൻ പറഞ്ഞു.
പാലത്തിന്‍റെ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ നിയോഗിച്ച മദ്രാസ് ഐഐടി 1000 പേജുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും ഒരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പാലത്തിന്‍റെ രൂപകൽപനയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ചുമതലയുണ്ടായിരുന്ന കിറ്റ്കോ കമ്മീഷൻ ഏജന്‍റായി മാറിയെന്നും ജി സുധാകരൻ പറഞ്ഞു.
മുൻപ് നടന്നിരുന്നതുപോലെ കരാര്‍ മറിച്ചു കൊടുക്കുന്നതും ചെലവ് കൂട്ടിക്കാണിച്ച് കരാര്‍ പുതുക്കുന്നതും അവസാനിപ്പിച്ചെന്നും ജി സുധാകരൻ പറഞ്ഞു.
പാലത്തിന്‍റെ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ നിയോഗിച്ച മദ്രാസ് ഐഐടി 1000 പേജുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും ഒരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പാലത്തിന്‍റെ രൂപകൽപനയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ചുമതലയുണ്ടായിരുന്ന കിറ്റ്കോ കമ്മീഷൻ ഏജന്‍റായി മാറിയെന്നും ജി സുധാകരൻ പറഞ്ഞു.
മുൻപ് നടന്നിരുന്നതുപോലെ കരാര്‍ മറിച്ചു കൊടുക്കുന്നതും ചെലവ് കൂട്ടിക്കാണിച്ച് കരാര്‍ പുതുക്കുന്നതും അവസാനിപ്പിച്ചെന്നും ജി സുധാകരൻ പറഞ്ഞു.