ആപ്പ്ജില്ല

റെയ്ഡ് മന്ത്രി അറിയണമെന്നില്ല; എന്റെ വകുപ്പിലും നടന്നിട്ടുണ്ട്: മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്ന് സുധാകരന്‍

പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.

Samayam Malayalam 1 Dec 2020, 1:18 pm
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡില്‍ വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച മന്ത്രി തോമസ് ഐസകിനെതിരെ മന്ത്രി ജി സുധാകരന്‍. റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു.
Samayam Malayalam G Sudhakaran (1)
ജി സുധാകരന്‍


Also Read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള 13 തീവണ്ടികള്‍ വീണ്ടും ഓടിത്തുടങ്ങുന്നു, വിശദ വിവരങ്ങള്‍

' കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമാണ്. റെയ്ഡില്‍ ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. തന്റെ വകുപ്പില്‍ റെയ്ഡ് നടന്നതിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാട്', മന്ത്രി പറഞ്ഞു.

Also Read: Live: ബുറേവി ചുഴലിക്കാറ്റ്: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, ആറുമണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും

അതേസമയം, പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. റെയ്ഡിന് നിര്‍ദേശം നല്‍കിയത് വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറാണെന്നും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

'ആറ് മാസം മുമ്പ് 12 പിഡബ്ല്യുഡി ഓഫിസിലാണ് വിജിലന്‍സ് കയറിയത്. ഞാന്‍ അറിഞ്ഞത് പത്രത്തിലൂടെയാണ്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് സന്തോഷമേയുള്ളൂ', സുധാകരന്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്