ആപ്പ്ജില്ല

ഗായത്രിയുടെ പേരിനൊപ്പം ജാതിപ്പേര് വന്നതെങ്ങനെ; വാസ്തവം ഇതാണ്

എൽഡിഎഫ് സിറ്റിങ് സീറ്റിൽ ഇക്കുറി കൗൺസിലറുടെ മകളാണ് മത്സരിക്കുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പണികൊടുത്തു.

Samayam Malayalam 30 Nov 2020, 7:42 pm
Samayam Malayalam gayathri s nair
വഞ്ചിയൂർ സ്ഥാനാർത്ഥി ഗായത്രി എസ് നായർ |Facebook
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സീറ്റുകളിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതിനിടെയാണ് അപരന്മാർ വെല്ലുവിളി ഉയർത്തുന്നത്. അപരയുടെ ഭീഷണിയെത്തുടർന്ന് ഒരു സ്ഥാനാർത്ഥിക്ക് പേരുപോലും മാറ്റേണ്ടിവന്നു. തിരുവനന്തപുരത്തെ വഞ്ചിയൂർ സ്ഥാനാർത്ഥിയുടെ പേരാണ് ഇത്തരത്തിൽ മാറ്റേണ്ടിവന്നത്.

എൽഡിഎഫ് സിറ്റിങ് കൗൺസിലറുടെ മകളാണ് ഇക്കുറി വഞ്ചിയൂ‍ര്‍ വാര്‍ഡിൽ മത്സരിക്കുന്നത്. പുതുമുഖ സ്ഥാനാര്‍ത്ഥി ഗായത്രി ബാബു എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ അടിച്ചത്. അതിനിടെയാണ് അപര സ്ഥാനാര്‍ത്ഥിയുടെ ഭീഷണി ഗായത്രിക്ക് നേരിടേണ്ടിവന്നത്. ഇതേത്തുട‍ര്‍ന്നാണ് ഗായത്രിയുടെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കേണ്ടിവന്നത്.

Also Read: ആനത്തവട്ടത്തെ ന്യായീകരണ തൊഴിലാളിയെന്നു വിളിച്ച് വിനു വി ജോൺ; ഒടുവിൽ മാപ്പ്

അപരയായി മറ്റൊരു ഗായത്രി എത്തിയതോടെ ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗായത്രി എസ് നായര്‍ എന്നാക്കി മാറ്റുകയായിരുന്നു. ഇതോടെ തന്റെ പേര് മാറ്റേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കേണ്ട അവസ്ഥയാണ് ഗ്രായത്രിക്ക്. എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി പോസ്റ്റര്‍ മാറ്റി ജാതിപ്പേര് ചേര്‍ത്തു എന്ന പേരിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

വഞ്ചിയൂരിൽ കഴിഞ്ഞ തവണ മൂന്ന് വോട്ടിലാണ് എൽഡിഎഫ് വിജയിച്ചത്. ബിജെപിയുടെ അപരൻ 41 വോട്ടാണ് പിടിച്ചത്. അതിനാൽത്തന്നെ ഗായത്രിയുടെ അപരയ്ക്ക് കൂടുതൽ വോട്ട് പിടിക്കുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാ‍ര്‍ത്ഥിയും സംഘവും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്