ബെംഗലുരു: ഭോപ്പാൽ, ഇന്‍ഡോര്‍ കൂട്ടബലാത്സംഗങ്ങള്‍ക്കു പിന്നാലെ ബെംഗലുരുവിലും പെണ്‍കുട്ടിയ്ക്കു ക്രൂരപീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് തുടര്‍ച്ചയായി പത്തുദിവസം കൂട്ടമാനഭംഗം ചെയ്തത്. ബെംഗലുരു വൈറ്റ്ഫീൽഡിൽ നടന്ന സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുള്‍ അഹദ് പറഞ്ഞു. 22നും 25നും ഇടയിൽ പ്രായമുള്ള മൂന്നു പേരും 55കാരനായ ലോഡ്ജ് ഉടമയുമായെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മുഖ്യപ്രതി വൈറ്റ്ഫീൽഡിൽ ചായക്കട നടത്തുകയാണ്. ചായക്കടയിൽ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ മറ്റുപ്രതികളമായി ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 26നായിരുന്നു സംഭവം.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുള്‍ അഹദ് പറഞ്ഞു. 22നും 25നും ഇടയിൽ പ്രായമുള്ള മൂന്നു പേരും 55കാരനായ ലോഡ്ജ് ഉടമയുമായെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മുഖ്യപ്രതി വൈറ്റ്ഫീൽഡിൽ ചായക്കട നടത്തുകയാണ്. ചായക്കടയിൽ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ മറ്റുപ്രതികളമായി ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 26നായിരുന്നു സംഭവം.