തിരുവനന്തപുരം: ആരാധനാലയങ്ങൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ഇരു വിഭാഗവും കൈവശം വെച്ചിരിക്കുന്ന ഭൂമി വ്യവസ്ഥകൾ പാലിച്ച് ഇവർക്ക് പതിച്ചു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. Also Read: ഒടുവിൽ തുറന്നുപറച്ചിൽ; പൗരത്വ നിയമത്തിൽ ബിജെപിയെ ഭയപ്പെടുത്തുന്ന 5 കാര്യങ്ങൾ!
ആരാധനാലയങ്ങൾക്ക് പരാമാവധി ഒരേക്കറും ശ്മാശനങ്ങൾക്ക് 75 സെൻ്റുമായിരിക്കും ഭൂമി വ്യവസ്ഥകൾ അനുസരിച്ച് നൽകുക. കാലപരിധിയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ വില നിശ്ചയിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഭൂമിയുടെ വിലയിൽ കർശനമായ വ്യവസ്ഥകൾ ആണ് നൽകിയിരിക്കുന്നത്. സ്വാതന്ത്രത്തിനു മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിക്ക് ന്യായവിലയുടെ 10 ശതമാനം ഈടാക്കാം. കേരളപ്പിറവി വരെയുള്ള കാലത്തിന് 25ശതമാനം ഈടാക്കാവുന്നതാണ്. കേരളപ്പിറവിക്ക് ശേഷം 1990 വരെയുള്ള കാലത്ത് കൈവശമുള്ള ഭൂമിക്ക് ന്യായവില ഈടാക്കാം. 1990ന് ശേഷം 2008വരെയുള്ള കൈവശ ഭൂമിക്ക് കമ്പോള വിലയാണ് ഈടാക്കുക.
Also Read: സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിട്ട് മൂടി ഒരു ഗ്രാമം; വാവിട്ട് നിലവിളിച്ച് കുട്ടികൾ
ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കാനാണ് റവന്യൂവകുപ്പ് ആലോചിക്കുന്നത്. അതേസമയം, മന്ത്രിസഭായോഗത്തിലെ ഈ തീരുമാനം വിവാദമുണ്ടാക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പല പാർട്ടികളും വിഷയത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
ആരാധനാലയങ്ങൾക്ക് പരാമാവധി ഒരേക്കറും ശ്മാശനങ്ങൾക്ക് 75 സെൻ്റുമായിരിക്കും ഭൂമി വ്യവസ്ഥകൾ അനുസരിച്ച് നൽകുക. കാലപരിധിയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ വില നിശ്ചയിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഭൂമിയുടെ വിലയിൽ കർശനമായ വ്യവസ്ഥകൾ ആണ് നൽകിയിരിക്കുന്നത്. സ്വാതന്ത്രത്തിനു മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിക്ക് ന്യായവിലയുടെ 10 ശതമാനം ഈടാക്കാം. കേരളപ്പിറവി വരെയുള്ള കാലത്തിന് 25ശതമാനം ഈടാക്കാവുന്നതാണ്. കേരളപ്പിറവിക്ക് ശേഷം 1990 വരെയുള്ള കാലത്ത് കൈവശമുള്ള ഭൂമിക്ക് ന്യായവില ഈടാക്കാം. 1990ന് ശേഷം 2008വരെയുള്ള കൈവശ ഭൂമിക്ക് കമ്പോള വിലയാണ് ഈടാക്കുക.
Also Read: സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിട്ട് മൂടി ഒരു ഗ്രാമം; വാവിട്ട് നിലവിളിച്ച് കുട്ടികൾ
ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കാനാണ് റവന്യൂവകുപ്പ് ആലോചിക്കുന്നത്. അതേസമയം, മന്ത്രിസഭായോഗത്തിലെ ഈ തീരുമാനം വിവാദമുണ്ടാക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പല പാർട്ടികളും വിഷയത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.