എടവണ്ണ: കഴിഞ്ഞ രണ്ടു വർഷമായി ലൈസൻസില്ലാതെയാണ് മലപ്പുറത്ത് കത്തിനശിച്ച തിന്നർ ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തൽ. പഞ്ചായത്ത് ലൈസൻസ് പോലും നേടാതെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച മുൻപ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ, ഗോഡൗണിന് ലൈസൻസ് ഉണ്ടായിരുന്നെന്നും സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നെന്നും ഉടമ ഇല്യാസ് പറഞ്ഞിരുന്നു. ഇല്യാസ് പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമാകുന്നു. അഗ്നിശമന സേനയുടെ ചട്ടങ്ങൾ പാലിച്ചിരുന്നെന്നും ടിന്നറുകൾ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അബദ്ധത്തിൽ തീ പിടിച്ചെന്നുമാണ് ഇല്യാസ് പറഞ്ഞത്.
തൊഴിലാളികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയതും പോലീസിനെ വിളിച്ചതും താനാണെന്ന് ഇല്യാസ് പറഞ്ഞിരുന്നു. സമീപവാസികൾ എല്ലാം തീ പിടിത്തം ഉണ്ടായ ശേഷം ആശങ്കയിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ നിന്ന് ഗോഡൗൺ മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രദേശവാസികൾ. എന്നാൽ, തീ പിടിത്തം ഉണ്ടായ ശേഷം ഇല്യാസ് ഒളിവിൽ പോയി.
തൊഴിലാളികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയതും പോലീസിനെ വിളിച്ചതും താനാണെന്ന് ഇല്യാസ് പറഞ്ഞിരുന്നു. സമീപവാസികൾ എല്ലാം തീ പിടിത്തം ഉണ്ടായ ശേഷം ആശങ്കയിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ നിന്ന് ഗോഡൗൺ മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രദേശവാസികൾ. എന്നാൽ, തീ പിടിത്തം ഉണ്ടായ ശേഷം ഇല്യാസ് ഒളിവിൽ പോയി.